ആഗോളതലത്തില്‍ ആഞ്ഞുവീശുന്ന ആഡംബരഭ്രമത്തില്പ്പെട്ട് ഏതുവിധേനയും പണം വാരിക്കൂട്ടാനുള്ള മത്സരപ്പന്തയത്തില്‍ കേരളത്തിലെ സ്ത്രീകള്‍ പുരുഷന്മാരെ ബഹുദൂരം പിന്നിലാക്കികൊണ്ടിരിക്കുന്ന കാഴ്ചാണ് ഇന്നു നാം കാണുന്നത്. ഇത് അഭൂതപൂര്‍വ്വമാണ്. ധാര്‍മ്മികമൂല്യങ്ങള്‍ സമൂഹത്തില്‍ കാത്തുസൂക്ഷിക്കുവാന്‍ ബാധ്യതയും സാധ്യതയും ഉള്ള സ്ത്രീകള്‍തന്നെ ഈ നിലയിലേക്ക് അധഃപതിക്കുന്നതിന്റെ കാരണത്തെയും പരിഹാരത്തെയും പറ്റി മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന കേരളീയസമൂഹം ഗൗരവപൂര്‍വ്വം ആത്മപരിശോധന നടത്താന്‍ വൈകിയിരിക്കുന്നു. പുരുഷന്മാരെക്കാള് വേഗത്തില്‍ – അമ്പരപ്പിക്കുന്ന രീതിയില്‍ – സ്ത്രീകള്‍ ഈ മത്സരത്തില്‍ താല്‍ക്കാലിക വിജയം നേടുന്നതായി കാണുമ്പോള്‍ അവരുടെ മാര്‍ഗ്ഗം പിന്തുടരാന് മറ്റുള്ളവരും തയ്യാറാവുമല്ലോ. വള്ളത്തോളിന്റെ ?മദ്ഗലനമറിയം? എന്ന കൃതിയിലെ രണ്ടു വരികള്‍ ഓര്‍മ്മവരികയാണ്.
ഹന്ത സൗന്ദര്യമേ നാരിതന്‍ മെയ്ചേര്ന്നാല്
എന്തെന്തു സൗഭാഗ്യം സാധിക്കാ നീ? ?പക്ഷെ അതിന്റെ മറുവശം കവി അന്യത്ര ചൂണ്ടിക്കാണിക്കുന്നുണ്ട്. സൗഭാഗ്യം ഏറെനാള്‍ നീണ്ടുനില്‍ക്കുന്നില്ല. പശ്ചാത്താപഭരിതയായി മറിയത്തിന് യേശുദേവനെ അഭയംപ്രാപിച്ച് കണ്ണീരുകൊണ്ട് കാല് കഴുകി അവള്‍ക്ക് കേഴേണ്ടിവന്നു.
വള്ളത്തോളിന്റെ തന്നെ മറ്റൊരു കൃതിയില്‍ ?ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി? അതി മനോഹരമായി വര്‍ണ്ണിച്ചിട്ടുള്ളതും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീത്വത്തിന്റെ വിശുദ്ധി പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കാന്‍ വേണ്ടി ചക്രവര്‍ത്തിയുടെ കൊട്ടാരസുഖംപോലും കാല്‍കൊണ്ടു തട്ടിയെറിയാന്‍ ധൈര്യം കാണിച്ച ഭാരതീയ സ്ത്രീത്വത്തിന്റെ കഥയാണത്.
ഇന്ന് ഇവിടെ നാം കാണുന്നത് പാപപങ്കിലമായി പടുത്തുയര്‍ത്തിയ കൊട്ടാരങ്ങളില്‍ നിന്ന് കാരാഗ്രഹങ്ങളുടെ കാരിരുമ്പഴിക്കുള്ളിലേക്കുളള ദുരന്ത യാത്രകളാണ്. ധാര്‍മ്മികമല്ലാത്ത ധനാര്‍ജ്ജനവും അതുകൊണ്ടുള്ള സുഖവും ഒക്കെ ആത്യന്തിക നാശത്തിലേക്കേ നയിക്കൂ എന്ന പാഠം പഠിക്കുവാന്‍ കേരളീയ സമൂഹം തയ്യാറാകുമെങ്കില്‍ ?ദൈവത്തിന്റെ സ്വന്തം നാട്? എന്ന പേരിന് അര്‍ത്ഥമുണ്ടാവും. ഇല്ലെങ്കിലോ, ?ചെകുത്താന്പോലും ലജ്ജിക്കുന്ന നാടായി മാറും.
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: