തൃശൂര്‍: സംസ്ഥാനത്ത് ഇന്നും നാളെയും നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം മാറ്റിവച്ചു. പകരം സൂചനാപണിമുടക്ക് പ്രഖ്യാപിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡീസല്‍ വിലവര്ദ്ധിപ്പിച്ചതിനെത്തുടര്ന്ന് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബസ്സുടമകള്‍.
മിനിമം ചാര്‍ജ്ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്ററിന് 58 പൈസയില്‍ നിന്ന് 65 പൈസയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. എന്നാല്‍ കിലോമീറ്ററിന് ഓള് കേരള ബസ്സ് ഓപ്പറേറ്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റിയും ബസ്സ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനും രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ഡീസല്‍ വില അമ്പത് രൂപയായിരുന്നപ്പോഴുള്ള യാത്രാനിരക്കാണ് ഇപ്പോഴും നിലവിലുള്ളതെന്ന് ഉടമകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: