കൊച്ചി: മീന്‍ വിഭവങ്ങള്‍ ശീലിച്ചവരെ നിരാശപ്പെടുത്തി വില കുതിച്ചു പായുന്നു. ട്രോളിംഗ് നിരോധിച്ചതിനെത്തുടര്‍ന്ന് മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കായലുകളിലെ മത്സ്യലഭ്യത കാര്യമായി കുറഞ്ഞതും വില കൈവിട്ടു പോകാന്‍ കാരണമായിട്ടുണ്ട്. ക്ഷാമം വര്‍ധിച്ചതോടെ പൊതു വിപണിയില്‍ വില കുത്തനെ കൂടി. രുചിയേറിയ പല മത്സ്യ ഇനങ്ങളും വിപണിയില്‍ കിട്ടാനില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.
ട്രോളറുകള്‍ പോകാതായതോടെ കടല്‍മത്സ്യങ്ങള്‍ പലതും കണികാണാന്‍ പോലുമില്ല. ഔട്ട്ബോര്‍ഡ് വള്ളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നത്. കേരളത്തിന്റെ തീരമേഖലയില്‍ സുലഭമായ ‘ചാള”ക്കുപോലും കടുത്തക്ഷാമമാണെന്ന് മത്സ്യക്കച്ചവടക്കാര്‍ പറയുന്നു. ആവോലി, മത്തി, ചൂര, ചെമ്പല്ലി തുടങ്ങിയവയൊക്കെ കരയിലെത്തുന്നത് വളരെ കുറച്ചുമാത്രം. കൊച്ചിയിലെ പ്രധാന മത്സ്യമാര്‍ക്കറ്റായ ചമ്പക്കര മാര്‍ക്കറ്റിലും മത്സ്യത്തിന്റെ വില്‍ക്കല്‍-വാങ്ങല്‍ നാമമാത്രമായി ചുരുങ്ങി. വെളുപ്പിന് 4 മണി മുതല്‍ ഉച്ചവരെ സജീവമാക്കുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ ആളനക്കം തന്നെ കുറവ്. വില കൂടിയതോടെ ഹോട്ടലുകളും മറ്റും മത്സ്യ വിഭവങ്ങള്‍ കുറച്ചു. ചില്ലറ വ്യാപാരവും നാമമാത്രമായി ചുരുങ്ങി. വെളുപ്പിന് 4 മണി മുതല്‍ ഉച്ചവരെ സജീവമാകുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ ആളനക്കം തന്നെ കുറവ്. വില കൂടിയതോടെ ഹോട്ടലുകളിലും മറ്റും മത്സ്യവിഭവങ്ങള്‍ കുറച്ചു. ചില്ലറ വ്യാപാരവും നാമമാത്രമായി ചുരുങ്ങി.
പത്തുവര്‍ഷത്തിനകം കായലില്‍ മത്സ്യങ്ങളുടെ ലഭ്യത ഏറെ കുറഞ്ഞതായാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നാടന്‍ മത്സ്യങ്ങളായ കരിമീന്‍, ചെമ്മീന്‍ എന്നിവ ലഭിക്കുന്നത് വളരെ കുറഞ്ഞ തോതിലുണ്ട്. ഞണ്ട്, കക്ക എന്നിവയും മുന്‍കാലത്തേതിനെ അപേക്ഷിച്ച് മറ്റു ജലാശയങ്ങളിലും മത്സ്യങ്ങളുടെ കുറഞ്ഞതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
കായലുകളുടെ മലിനീകരണവും നശീകരണവുമാണ് മത്സ്യ ലഭ്യത കുറവിന് മറ്റൊരു കാരണം. രാസമാലിന്യങ്ങളും മറ്റും നിയന്ത്രണമില്ലാതെ കായലിലേക്ക് ഒഴുക്കുന്നത് നിര്‍ബാധം തുടരുകയാണ്. വേമ്പനാട് പോലെയുള്ള കായലുകള്‍ വ്യാപകമായി കയ്യേറിയതും മത്സ്യബന്ധനത്തെ ബാധിച്ചിട്ടുണ്ട്.
















