ലേ: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച മൂന്ന് ചൈനാക്കാര്‍ സുരക്ഷാസേനയുടെ പിടിയിലായി. യഥാര്‍ത്ഥ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ഇവരെ ലഡാക്കിലെ അതിര്‍ത്തിപ്രദേശമായ സുല്ത്താന്ചുക്കില്നിന്നുമാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ അറബിയിലുള്ള ഭൂപടവും ഉണ്ടായിരുന്നു.
ഈ മാസം 12 ന് പിടിയിലായ ഈ ചൈനക്കാരുഗ്യയാഗിക്കുന്ന ഭാഷ ഏതെന്ന് വ്യക്തമായിട്ടില്ല. ഇത്രയും ദിവസങ്ങള്‍ കൊണ്ട് അവരുടെ പേരുകള്‍ മാത്രമാണ് അധികൃതര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ആദില്‍, സലാമോ, ഖാലിദ് എന്നിങ്ങനെയാണ് പിടിയിലായവരുടെ പേരുകളെന്ന് അതിര്‍ത്തിരക്ഷാസേന വെളിപ്പെടുത്തി.
18 നും 23 നും മധ്യേ പ്രായമുള്ള സുന്നി മുസ്ലിങ്ങളാണ് പിടിയിലായിട്ടുള്ളത്. അധിനിവേശ കാശ്മീരില്‍ സംസാരിക്കുന്ന ബാള്ട്ടിയുമായും ഇവരുപയോഗിക്കുന്ന ഭാഷക്ക് സാമ്യമില്ലെന്ന് സുരക്ഷാസേന പറയുന്നു. പിടിയിലായ മൂന്നുപേരും ദക്ഷിണ ലേയിലെ മുര്‍ഗോ സൈനിക പോസ്റ്റിലാണുള്ളത്. ഇതില്‍ ഒരാള്‍ ഒറ്റക്കണ്ണനാണ്.
കത്തികള്‍, വാളുകള്‍, ടിന്നിലടച്ച ഭക്ഷണം, 900 യുവാന്‍ എന്നിവ സേന ഇവരില്‍നിന്ന് കണ്ടെടുത്തു. ചൈനീസ് ലെതര്ജാക്കറ്റുകളാണ് ഇവര്‍ ധരിച്ചിരുന്നത്. ഇവര്‍ ഏത് ഭാഗത്തുകൂടിയാണ് ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കുന്നതെന്ന് വ്യക്തമായിട്ടില്ല. പിടിയിലായ സ്ഥലം മാത്രമാണ് അധികൃതര്ക്കറിയാവുന്ന കാര്യം. ഏപ്രില്‍ മാസത്തില്‍ ചൈന കടന്നുകയറിയ ദൗലത്ത് ബാഗ് ഓള്ഡിയടെ വടക്കുവഴിയോ, രാകിനള്ള, ജീവന് നള്ള എന്നീ പ്രദേശങ്ങളിലൂടെയോ ആകാം ഇവര്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നതെന്നാണ് കരുതുന്നത്.
ചൈനയിലെ സിസജിയാങ്ങ് പ്രവിശ്യയില്‍ സംസാരിക്കുന്ന യാര്കാണ്ടി ഭാഷയാണ് ഇവര്‍ സംസാരിക്കുന്നതെന്ന നിഗമനത്തിലാണ് സുരക്ഷാസേന. അതിനാല്‍ ഇവരുമായി സംസാരിക്കുവാന്‍ സേനക്ക് ദ്വിഭാഷയെ ആവശ്യമായിവരും. അതിര്‍ത്തിയില്‍നിന്നും ഇവരെ ഹെലികോപ്ടര്മാരെ ലഡാക്കിലെത്തിച്ച് ചോദ്യംചെയ്യാനുള്ള നടപടികളാവും ഇനിയുണ്ടാവുക. ഇതിനായി സുരക്ഷാസേന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പും പ്രതിരോധ മന്ത്രാലയവും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്നാണ് സൂചന. ചോദ്യംചെയ്യുന്നത് കേന്ദ്ര സുരക്ഷാ ഏജന്സികളായിരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: