ശ്രീനഗര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു. തീര്‍ഥാടകരെ പഹല്‍ഗാം ബാല്താല് താവളങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തീര്‍ഥാടനം എപ്പോള്‍ പുനരാരംഭിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. തീര്‍ഥാടകര്‍ക്ക് ആര്‍ക്കും അപകടം നേരിട്ടിട്ടില്ലെന്നും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ചയാണ് തീര്‍ഥാടനം ആരംഭിച്ചത്. ആറു ലക്ഷം തീര്‍ഥാടകരാണ് ഇക്കുറി തീര്‍ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത നാലായിരത്തോളം പേരെ അധികൃതര്‍ മടക്കി അയയ്ക്കുകയായിരുന്നു. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൈന്യവും സിആര്‍പിഎഫും സംസ്ഥാന പോലീസും ഒരുക്കിയിരിക്കുന്ന കനത്ത സുരക്ഷയുടെ അകമ്പടിയോടെയാണ് ഇക്കുറി തീര്‍ഥാടകരെ ക്ഷേത്രത്തിലേക്ക് അയയ്ക്കുന്നത്.
അതേസമയം ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവിധ ഇടങ്ങളില്‍ കുടുങ്ങി കിടക്കുന്ന 2000 പേരെ രക്ഷപ്പെടുത്തുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കനത്ത മഴയും ഉരുള്‍ പൊട്ടലുകളും പ്രളയബാധിത പ്രദേശങ്ങളെയെല്ലാം അപകടത്തിലാക്കിയിരിക്കുകയാണ്.. ഭാഗീരഥി നദി നിറഞ്ഞു കവിഞ്ഞൊഴുകുന്നതും ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതും പുതിയ ഭീതി സൃഷിടിച്ചിരിക്കുകയാണ്.
ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടസംസ്കാരം കേദാരിനാഥില് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: