ന്യൂദല്‍ഹി: ജസ്റ്റിസ് പി സദാശിവത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് രാഷ്ട്രപതിയുടെ അനുമതി. ഇതു സംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഒപ്പുവച്ചു. ഔദ്യോഗിക വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. രാജ്യത്തിന്റെ നാല്‍പ്പതാമത് ചീഫ് ജസ്റ്റിസ് ആയാണ് ജസ്റ്റിസ് പി സദാശിവം നിയമിക്കപ്പെടുന്നത്.
പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജായിരിക്കെ 2007-ലാണ് സുപ്രിം കോടതിയില്‍ എത്തിയത്. ജൂലൈ 19ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ ഒഴിവിലേക്കാണ് നിയമനം. തമിഴ്നാട്ടിലെ ഈറോഡില്‍ 1949 ഏപ്രില്‍ 27നു ജനിച്ച പി. സദാശിവത്തിന്റെ അഭിഭാഷക ജീവിതം ആരംഭിക്കുന്നത് 1977 ആണ്.
മദ്രാസ് ഹൈക്കോടതിയില്‍ ദീര്‍ഷകാലം അഭിഭാഷകനായ അദ്ദേഹം, 1997ല്‍ ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിച്ച് ഇടമലയാര്‍ കേസില്‍ ആര്. ബാലകൃഷ്ണപിള്ള അടക്കമുള്ളവര്‍ക്കു ശിക്ഷ വിധിച്ചതും 1993ലെ മുംബൈ സ്ഫോടന കേസിലെ വിധി പ്രഖ്യാപിച്ചതും പി. സദാശിവമാണ്.
ഒമ്പതു മാസം ചീഫ് ജസ്റ്റിസ് ആയി പി. സദാശിവം തുടരും. 2014 ഏപ്രില്‍ 27നാണു വിരമിക്കുക. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ജൂണ്‍ 19നു വിരമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: