ബംഗളൂരു: മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ബിജെപിയുടെ നീക്കം സജീവമായി. നാളെ ചേരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിയോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും. കേന്ദ്ര നേതൃത്വം പച്ചക്കൊടികാട്ടിയാല്‍ യെദ്യൂരപ്പയുടെ ബിജെപി പുനഃപ്രവേശത്തിന് കളമൊരുങ്ങും.
നേതൃത്വവുമായുള്ള ചെറിയ അസ്വാരസ്യങ്ങളുടെ പേരിലാണ് യെദ്യൂരപ്പ പാര്‍ട്ടിവിട്ട് കെജെപി (കര്‍ണാടക ജനതാ പാര്‍ട്ടി) രൂപീകരിച്ചത്. പ്രബല സമുദായമായ ലിംഗായത്തുകള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള യെദ്യൂരപ്പയുടെ അഭാവം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ക്ഷീണമുണ്ടാക്കി. ഇതേത്തുടര്‍ന്ന് വരുന്ന ലോകസ്ഭാ തെരഞ്ഞെടുപ്പിനു മുന്‍പ് യെദ്യൂരപ്പയെ പാളയത്തില്‍ തിരിച്ചെത്തിക്കണമെന്ന അഭിപ്രായം ബിജെപി സംസ്ഥാന ഘടകത്തിലെ ഭൂരിഭാഗം നേതാക്കളും പ്രകടപ്പിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷിയുമായി ഇതുസംബന്ധിച്ച് ഇന്നലെ ചര്‍ച്ച നടത്തി.
മുന്‍ മന്ത്രിമാരായ അരവിന്ദ് ലംബാവാലി, ഉമേഷ് ഖട്ടി, ബസവരാജ് ബൊമ്മായ് എന്നിവരും ചര്‍ച്ചയുടെ ഭാഗമായി. യെദ്യൂരപ്പയുടെ കാര്യത്തില്‍ ചില നേതാക്കള്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.അവയെല്ലാം ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിനെ അറിയിക്കും. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അനുസരിച്ചിരിക്കും യെദ്യൂരപ്പ വിഷയത്തിലെ ഭാവി പരിപാടികളെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: