കുമരകം: കാലവര്‍ഷം ആരംഭിച്ചതോടെ കുമരകത്തിന്റെ വിവിധ മേഖലകള്‍ വെള്ളക്കെട്ടിലായിരിക്കുകയാണ്. ചൂളഭാഗം, കരിയില്ഭാഗം, കണ്ണാടിച്ചാല്‍, പള്ളിത്തോപ്പ് തുടങ്ങി പല ഭാഗങ്ങളും ഇപ്പോള്‍ത്തന്നെ വെള്ളത്തിനടിയിലാണ്. ഇത് ജനലജന്യരോഗങ്ങള് പടരാനിടയാക്കുന്നു.
ജലജന്യരോഗങ്ങളായ കോളറ, പകര്‍ച്ചപ്പനി തുടങ്ങിയ രോഗങ്ങള്‍ മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കുമരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ജനങ്ങള്‍ക്ക് വേണ്ട ചികിത്സ ലഭിക്കുന്നില്ല.
ഇല്ലിക്കല്‍, തിരുവാര്‍പ്പ്, കിളിരൂര്‍, ചെങ്ങളം, ചീപ്പുങ്കല്‍ തുടങ്ങി വിവിധ പഞ്ചായത്തിലെ ജനങ്ങള്‍ ചികിത്സ തേടിയെത്തുന്നതും കുമരകം ആശുപത്രിയിലാണ്. ഇത്രയധികം രോഗികളെ കിടത്തി ചിതിക്സിക്കാനുള്ള സൗകര്യം ഇവിടെയില്ലാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
കാലവര്‍ഷം ആരംഭിക്കുന്നതോടെ കുമരകത്തെ ഭൂരിഭാഗം വരുന്ന വീടുകളും പരിസരവും വെള്ളക്കെട്ടുമൂലം മലിനമാകുകയും അവിടെ കൊതുതുകളും രോഗാണുക്കളും പെരുകുകയും രോഗങ്ങള്‍ പടരുകയും ചെയ്യുന്നത് നിത്യസംഭവമായിട്ടുംകൂടി ആരോഗ്യവകുപ്പോ പഞ്ചായത്തധികൃതരോ ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ നാളിതുവരെ ശ്രമിച്ചിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.
പഞ്ചായത്ത് കെട്ടിടം തന്നെ വെള്ളക്കെട്ടിനു നടവിലാണ്. ബന്ധപ്പെട്ട സന്നദ്ധസംഘടകളും, അധികാരികളും മുന്‍കയ്യെടുത്ത് കാലവര്‍ഷത്തിലെ ജനജലന്യരോഗങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയില്ലെങ്കില്‍ കുമരകം നിവാസികള്‍ കായല്‍ മേഖലയില്‍ പണിയെടുക്കാന്‍ കഴിയാതെ പട്ടിണിയിലേക്ക് നീങ്ങുന്ന ദുരിതത്തിനൊപ്പം പകര്‍ച്ചവ്യാധികള്‍ നിമിത്തം വന്‍ ദുരന്തത്തിലേക്കും കഷ്ടതയിലേക്കും നീങ്ങുമെന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: