കറുകച്ചാല്‍: ചെറിയ ഒരു ഇടവേളക്കുശേഷം മേഖലയില്‍ മോഷണവും മോഷണശ്രമവും തുടങ്ങി. മഴ ശക്തിപ്രാപിച്ചതോടെ മോഷണവും വ്യാപിച്ചുതുടങ്ങി. കഴിഞ്ഞദിവസം ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ റീചാര്ജ്ജുകൂപ്പണകളും എമര്‍ജന്‍സി ലാമ്പുകളും പണവും കവര്‍ന്നു. മറ്റൊരു കടയുടെ പിന്‍വാതില്‍ തകര്‍ത്ത് കടന്ന് ഇരുപതിനായിരത്തോളം രൂപയുടെ റീച്ചാര്ജ്ജുകൂപ്പണുകളാണ് മോഷ്ടിച്ചത്.
കഴിഞ്ഞദിവസം ഉമ്പിടിയിലുള്ള കടയിലും മോഷണം നടന്നു. മഴ കനത്തതോടെ മോഷ്ടാക്കള്‍ മിക്കപ്രദേശങ്ങളിലും എത്തിയിട്ടുളളതായി സൂചനയുണ്ട്. മാമുണ്ട ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കറുകച്ചാല്‍ അയ്യപ്പസ്വാമിക്ഷേത്രം, നെടുംകുന്നം ക്ഷേത്രങ്ങളിലും മുമ്പ് മോഷണം നടന്നിരുന്നു. ഇതിനെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല.
റസിഡന്റ്സ് അസോസിയേഷന്റെ ജാഗ്രതാ സമിതികളുണ്ടെങ്കിലും മോഷ്ടാക്കള്‍ക്ക് ഇതൊന്നും പ്രശ്നമല്ല. പകല്‍ സമയങ്ങളില്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും കണ്ടുവച്ചാണ് അസമയങ്ങളില്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് കറുകച്ചാലിനടുത്ത് വീടിന്റെ ചിമ്മിനിയില്‍ കൂടി മോഷ്ടാവു കടന്ന് മോഷണം നടത്തിയിരുന്നു. ഇയാളെ പിടികൂടുകയും ചെയ്തു. ഇതുപോലെ തന്നെ അധികം ആള് താമസമില്ലാത്ത റോഡുകളില്‍ രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് ആരെങ്കിലും പോയാല്‍ അയാളെ ആക്രമിച്ച് കൈയ്യിലുള്ളതെല്ലാം പിടിച്ചു പറിക്കുന്ന സംഘവും ഉണ്ട്.
ശാന്തിപുരത്തിനടുത്ത് ഏഴിങ്കാല എന്ന സ്ഥലം ഇതുപോലൊരു കേന്ദ്രമാണ്. രാത്രികാലങ്ങളില്‍ ഇതുവഴി പോകുവാന്‍ ഭയമാണ്. ഇവിടെ പോലിസിന്റെ ശ്രദ്ധയുണ്ടാകണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: