കോട്ടയം: വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് വീണ്ടും സമരച്ചൂടിലേക്ക്. ഡമ്പിംഗ് യാര്‍ഡിന്റെ പ്രവേശനകവാടം വിജയപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ അടച്ചുപൂട്ടി. പ്രശ്നപരിഹാരം കാണുന്നതുവരെ സമരം തുടരുമെന്ന് സമരപ്രഖ്യാപന കണ്വന്ഷന് തീരുമാനിച്ചു. ഇതോടെ നഗരസഭയും പഞ്ചായത്തും തുറന്ന പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഡമ്പിംഗ് യാര്‍ഡ് അടച്ചുപൂട്ടുന്നതോടെ നഗരത്തിലെ മാലിന്യം നീക്കം ചെയ്യാനാവാതെ നഗരസഭ ബുദ്ധിമുട്ടിലാവും.
മഴക്കാലവും പകര്‍ച്ചപ്പനിപോലുള്ള പകര്‍ച്ചവ്യാധികളും പടരുന്ന ഈ സമയത്ത് നഗരത്തിലെ മാലിന്യം നീക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഡമ്പിംഗ് യാര്‍ഡിലെ പഴയ മാലിന്യം നീക്കം ചെയ്യാതെ നഗരസഭയുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നാണ് സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍ പ്രഖ്യാപിച്ചത്.
ഗിരിദീപം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമരപ്രഖ്യാപന സമ്മേളനം കഴിഞ്ഞ് ഡമ്പിംഗ് യാര്‍ഡിലേക്കു നടത്തിയ മാര്‍ച്ചിനു ശേഷമാണ് ഗേറ്റ് പൂട്ടിയത്. സമരത്തിന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, ബിജെപി നേതാക്കളായ പി.ജെ.ഹരികുമാര്‍, കെ.പി.ഭുവനേശ്, ശ്രീകുമാര്‍, ജില്ലാ പഞ്ചായത്തംഗം എന്‍.ജെ.പ്രസാദ്, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, വിവിധ സാമൂഹ്യ-സന്നദ്ധസംഘടനാ നേതാക്കള്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. ഇന്നുരാവിലെ പത്തുമുതല്‍ വിജയപുരം ഗ്രാമപഞ്ചായത്ത് 1, 2 വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ഡമ്പിംഗ് യാര്‍ഡിന്റെ പ്രവേശനകവാടം ഉപരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: