കടുത്തുരുത്തി: കടുത്തുരുത്തി ജനമൈത്രീ പൊലീസ്സ്റ്റേഷന് ചോര്‍ന്നൊലിക്കുന്നു. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഏഴ് ലക്ഷത്തോളം രൂപ മുടക്കി പുനര്‍ നിര്‍മ്മിച്ച സ്റ്റേഷന് കെട്ടിടം ഉദ്ഘാടനം നടത്തി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് ചോര്‍ന്നൊലിക്കുന്നത്. മുറികളില്‍ മേല്‍ക്കൂര ചോര്‍ന്ന് വെള്ളം കെട്ടിക്കിടക്കുകയാണ്. സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡസ്ക്കായി ഉപയോഗിച്ചിരുന്ന മുറിയില്‍ കനത്ത മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പോലീസുകാര്‍ ഈ മുറി ഉപേക്ഷച്ച നിലയിലാണ്. മുറിയിലെ മേശയും കസേരകളും നനഞ്ഞ് നശിച്ചു. മുറിയിലെ സീലിംഗ് ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലാണ്. 2012 ജൂലൈയിലാണ് പൊതുമരാമത്ത് ഫണ്ടില്‍ നിന്ന് ഏഴുലക്ഷത്തോളം രൂപ മുടക്കി കെട്ടിടം ആധുനീകവല്ക്കരിച്ചത്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ഉദ്ഘാടനം നടത്തിയത്. മുമ്പ് സ്റ്റേഷന് കെട്ടിടത്തിന്റെ മുന്നില്‍ വാഹനങ്ങള്‍ സൂഷിച്ചിരുന്ന ഷീറ്റിട്ടിരുന്ന ഭാഗം പൊളിച്ചു നീക്കുകയും, പിന്നീട് ആധുനീക രീതിയിലുള്ള ഷീറ്റിട്ട് മോടി പിടിപ്പിക്കുകയും ചെയ്തു. പൊളിച്ച നീക്കിയ ഷീറ്റ് ഉപയോഗിച്ച് സ്റ്റേഷനിലെ പൊട്ടിയ മേല്‍ക്കൂര മാറ്റിയിടണമെന്ന് കരാറുകാരനോട് പറഞ്ഞിരുന്നെങ്കിലും കരാറുകാരന് തയ്യാറായില്ല. ഷീറ്റ് സ്റ്റേഷന് പരിസരത്ത് സൂഷിച്ചിരുന്നെങ്കിലും പിന്നീട് കാണാതായി. ഷീറ്റ് കരാറുകാരന് തന്നെ കൊണ്ടുപോയതാണന്നാണ് പറയുന്നത്. മുറിയുടെ ഷീറ്റ് മാറ്റിയിട്ടാല്‍ മുറിയുടെ ചോര്‍ച്ച ഒഴിവാക്കാം. സ്റ്റേഷനു മുമ്പില്‍ ജനമൈത്രീ പോലീസ്സ്റ്റേഷന് എന്നെഴുതി ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും ആറ് മാസം തികയും മുമ്പേ ഈ ബോര്‍ഡും നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: