Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഷാര്‍ജ പെണ്‍വാണിഭം; നീതി നിഷേധത്തിന്റെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 05:20 pm IST
in Lifestyle

തൊഴില്‍ വാഗ്ദാനം നല്‍കി ഗള്‍ഫിലെത്തി ക്രൂരമായി ചതിക്കപ്പെട്ട പത്തനംതിട്ട സ്വദേശിനിയായ യുവതി തന്റെ അനുഭവങ്ങള്‍ ജന്മഭൂമിയോട്‌ വെളിപ്പെടുത്തുന്നു

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടുന്ന ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളാണ്‌ മണലാരണ്യങ്ങളില്‍ കഴുകന്‍ കണ്ണുമായി കാത്തുനില്‍ക്കുന്ന പെണ്‍വാണിഭ സംഘങ്ങളുടെ കൈയില്‍ അകപ്പെടുന്നത്‌. ഇവര്‍ പലപ്പോഴും പിന്നീട്‌ ഉറ്റവരേയും ഉടയവരേയും കാണാനാവാതെ എരിഞ്ഞടങ്ങുകയാണ്‌ പതിവ്‌. ഗള്‍ഫ്‌ നാടുകളില്‍ നടക്കുന്ന ഈ മാംസക്കച്ചവടം പുറംലോകമറിയുന്നത്‌ ഇവിടെനിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപെട്ടെത്തിയ പത്തനംതിട്ട സ്വദേശിനി നല്‍കിയ പരാതിയിലൂടെയാണ്‌.

സംഭവം നടന്ന്‌ ആറ്‌ വര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി ഒരുമാസം കൂടി അവശേഷിക്കെ പത്തനംതിട്ട അതിവേഗ കോടതിയിള്‍ നടന്നുവരുന്ന കേസ്‌ അന്തിമഘട്ടത്തിലേക്ക്‌ കടന്നു. 24 സാക്ഷികളുള്ള കേസില്‍ വിസ്താരം പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ ജഡ്ജി ഇന്ന്‌ വകുപ്പ 313 അനുസരിച്ച്‌ ക്രിമിനല്‍ നടപടിക്രമങ്ങളിലേക്ക്‌ കടക്കും.

കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയതോടെ ആദ്യം ഗള്‍ഫിലും അവിടെനിന്നും നാട്ടിലെത്തിയശേഷവും തനിക്കുണ്ടായ ക്രൂരവും ഞെട്ടിക്കുന്നതുമായ നീതി നിഷേധങ്ങളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും പീഡനത്തിനിരയായ യുവതി ജന്മഭൂമിയോട്‌ വെളിപ്പെടുത്തി.

“നിര്‍ദ്ധന കുടുംബത്തിലെ അംഗമായ എനിക്ക്‌ അയല്‍ വാസിയായ പത്തനംതിട്ട കുലശേഖരപതി കൊപ്ലിവീട്‌ ഷഹനാ മന്‍സിലില്‍ സൗദ ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്‌ ഗേളായി ജോലി നല്‍കാമെന്ന്‌ വാഗ്ദാനം ചെയ്തു. തുടര്‍ന്ന്‌ ഇവര്‍ തന്റെ പാസ്സ്പോര്‍ട്ടു വാങ്ങി. 2007 ജൂലൈ 19ന്‌ സൗദ തന്നെ ഷാര്‍ജയില്‍ എത്തിച്ചു. ഒരു വലിയ ഫ്ലാറ്റിലേക്കാണ്‌ അദ്യം കൊണ്ടുപോയത്‌. ചതിക്കപ്പെട്ടെന്ന്‌ മനസ്സിലാക്കി എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. പണം പറ്റി സംഘം അയച്ച യുവാവിനോട്‌ എന്റെ നിസ്സഹായവസ്ഥ പറഞ്ഞു. ഇയാള്‍ വിവരം നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ ഷാര്‍ജയിലെ ചില ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടാണ്‌ മാഫിയാ സംഘത്തിന്റെ തടവറയില്‍നിന്നും രക്ഷപെടുത്തി നാട്ടിലെത്തിച്ചത്‌.”

പരാതി നല്‍കി പക്ഷേ…

2007 ആഗസ്റ്റ്‌ മാസം 13ന്‌ നാട്ടില്‍ തിരിച്ചെത്തിയ യുവതി അടുത്ത ദിവസം തന്നെ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പത്തനംതിട്ട സി.ഐ വിദേശത്ത്‌ നടന്ന സംഭവമായതിനാല്‍ കേസ്‌ രജിസ്ട്രര്‍ ചെയ്യാനോ സംഭവത്തെപ്പറ്റി അന്വേഷിക്കാനോ തയ്യാറായില്ല.വീണ്ടും യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ കേസ്‌ എടുത്ത സി.ഐ ഒന്നാം പ്രതിയുടെ സഹോദരനെ കൂട്ടിയാണ്‌ അന്വേഷണത്തിന്‌ യുവതിയുടെ വീട്ടിലെത്തിയത്‌. “പരാതിയില്‍ നിന്നും പിന്മാറാന്‍ പ്രതികളോടൊപ്പം പോലീസുകാരും പറഞ്ഞതോടെ ഞാന്‍ ആദ്യം പതറി. നല്‍കിയ പരാതി അന്വേഷിക്കാതെ നാലുവര്‍ഷം പത്തനംതിട്ട പോലീസ്‌ നിഷ്ക്രിയരായി. ഇതേതുടര്‍ന്നാണ്‌ ഞാന്‍ ഹൈക്കോടതിയെ സമീപിച്ചത്‌.”

ഹൈക്കോടതി ഇടപെടല്‍

പരാതി പരിശോധിച്ച ഹൈക്കോടതി കേസില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പോലീസ്‌ ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിക്കുകയും സമഗ്ര അന്വേഷണം നടത്താന്‍ എഡിജിപിയോട്‌ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന്‌ തിരുവന്തപുരം റേഞ്ച്‌ ഐജി ആയിരുന്ന കെ. പത്മകുമാറിന്‌ അന്വേഷണച്ചുമതല നല്‍കി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ യുവതി ചൂണ്ടികാട്ടിയ കാര്യങ്ങള്‍ എല്ലാം ശരിയാണെന്നു തെളിഞ്ഞു. ഇതോടെ കേസില്‍ കുറ്റകരമായ അനാസ്ഥകാട്ടിയ പത്തനംതിട്ടയിലെ രണ്ട്‌ സി.ഐ മാരേയും

വനിതാ എസ്‌ഐ ഉള്‍പ്പെടെ രണ്ട്‌ എസ്‌ഐ മാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിക്കുകയും സസ്പന്റുചെയ്യുകയും ചെയ്തു. തുടര്‍ന്നാണ്‌ പ്രതികള്‍ക്കായുള്ള തെരച്ചില്‍ അന്വേഷണ സംഘം ആരംഭിച്ചത്‌. ഗള്‍ഫിലായിരുന്ന ഒന്നാം പ്രതി സൗദയുടെ വീട്‌ റെയ്ഡ്‌ ചെയ്തുകൊണ്ടാണ്‌ പ്രത്യേക സംഘം തങ്ങളുടെ രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചത്‌. നിരവധിയുവതികളെ വിദേശത്ത്‌ എത്തിച്ചതിന്റെ രേഖകളും കണ്ടെത്തി.

വിചാരണവേളയില്‍ കൊലപ്പെടുത്താനും ശ്രമം

ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ യുവതി കേസിലുറച്ചുനിന്നതോടെ ഇവരെ കൊലപ്പെടുത്താന്‍ പ്രതിഭാഗം പലതവണ ശ്രമിച്ചു. ഇതേത്തുടര്‍ന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം യുവതിക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കി. എന്നാല്‍ പോലീസ്‌ സംരക്ഷണത്തിലും യുവതിക്കെതിരേ നഗരമദ്ധ്യത്തില്‍വെച്ച്‌ വധശ്രമം നടന്നു. യുവതിയെ കൊലപ്പെടുത്താനെത്തിയ ഒന്നാം പ്രതിയുടെ വീട്ടുജോലിക്കാരനായ യുവാവിനെ പിന്നീട്‌ പോലീസ്‌ അറസ്റ്റു ചെയ്തു ജയിലിലടച്ചു. വിചാരണവേളയില്‍ കോടതിയിലെത്തിയ പോലീസുകാരെ സൗദയുടെ മകളും ബന്ധുക്കളും ചേര്‍ന്ന്‌ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഈ കേസില്‍ ഷെമിയായ്‌ക്ക്‌ പിന്നീട്‌ ഹൈക്കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. ഇതിനിടെ 24 സാക്ഷികളുള്ള കേസിലുടനീളം സാക്ഷികളെ സ്വാധീനിക്കുന്നതിനും മൊഴിമാറ്റി പറയിപ്പിക്കുന്നതിനും പ്രതിയുടെ ബന്ധുക്കള്‍ തീവ്രശ്രമാണ്‌ നടത്തിയത്‌. ഇപ്പോള്‍ കേസ്‌ അന്തിമഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. ഗള്‍ഫില്‍ നടന്ന കുറ്റകൃത്യത്തിന്റെ പേരില്‍ കേസെടുക്കുകയും പ്രതികളെ പിടികൂടി നിയമത്തിന്‌ മുമ്പില്‍ എത്തിക്കുകയും ചെയ്യുന്ന ആദ്യകേസാണ്‌ ഷാര്‍ജ പെണ്‍വാണിഭം.

രൂപേഷ്‌ അടൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.