കോട്ടയം: മഴ ശക്തമായ സാഹചര്യത്തില്‍ ജില്ലയില്‍ എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ വ്യാപകമാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.എം. ഐഷാബായി മുന്നറിയിപ്പുനല്‍കി.
എലികള്‍ പെരുകുന്നതിന് ഇടയാക്കുന്നവിധം മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും മലിനജലവുമായുള്ള സമ്പര്ക്കവുംം ഒഴിവാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എലിപ്പനിക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പനി ബാധിക്കുന്നവര്‍ കഴിവതും വേഗം വിദഗ്ധ ചികിത്സ തേടണം തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയും ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുകയുംചെയ്യുക. പനി ബാധിച്ച കുട്ടികളെ യാതൊരു കാരണവശാലും സ്കൂളില്‍ അയയ്ക്കരുത്. കുട്ടികള്‍ വീട്ടില്‍ ഒരാഴ്ച്ച നന്നായി വിശ്രമിക്കണം-ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: