കോട്ടയം : ആരോഗ്യ പരിചരണരംഗത്തെ ചെലവുകുറഞ്ഞ മാര്‍ഗങ്ങളെയും ഉപകരണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ഫിലിപ്സ് ഇന്ത്യ സംഘടിപ്പിക്കുന്ന “’ഇന്റലിസഫാരി’ എന്ന സഞ്ചരിക്കുന്ന ആശുപത്രി കോട്ടയത്ത് പര്യടനം നടത്തി. ആംബുലന്‍സ് മുതല്‍ ഐ സി യു വരെയുള്ള ആശുപത്രിയുടെ പര്യടനത്തിന് ഡി എം ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ എഡ്മണ്ട് പോള്‍, ഫിലിപ്സ് ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഡയറക്ടര്‍ ശ്രീകാന്ത് മുത്തയ്യ എന്നിവര്‍ നേത്യത്വം നല്കി.
ഇന്റലിസഫാരി അടുത്ത രണ്ടാഴ്ചക്കാലം കേരളത്തിലെ വിവിധ നഗരങ്ങളില്‍ പര്യടനം നടത്തും. ദക്ഷിണേന്ത്യയിലെ മെട്രോ അല്ലാത്ത 80 നഗരങ്ങള്‍ ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ് സന്ദര്‍ശിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ചെലവുകുറഞ്ഞ ആരോഗ്യ പരിരക്ഷാ ഉപകരണങ്ങള്‍ ഇന്റലി സഫാരിയില്‍ ഉണ്ട്. ചെറുകിട ആശുപത്രികള്‍, നഴ്സിങ്ങ് ഹോമുകള്‍, ക്ലിനിക്സ് എന്നിവിടങ്ങള്‍ സഞ്ചരിക്കുന്ന ആശുപത്രി സന്ദര്‍ശിക്കും. ദക്ഷിണേന്ത്യയിലെ ചെറുകിട പട്ടണങ്ങളിലെ 300 ക്ലിനിക്കുകള്‍ ഒരു മാസംകൊണ്ട് സന്ദര്‍ശിക്കുകയാണ് ലക്ഷ്യം.
മികച്ച സാങ്കേതികവിദ്യ ചെലവേറിയതല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഫിലിപ്സ് ഇന്റലി സഫാരിയുടെ ഉദേ്യശ്യമെന്ന് ശ്രീകാന്ത് മുത്തയ്യ പറഞ്ഞു. ഫിലിപ്സ് ഹെല്‍ത്ത് കെയറിന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഇന്റലി സഫാരിയില്‍ ഉണ്ട്. പ്രായപൂര്‍ത്തിയായവര്‍ മുതല്‍ നവജാത ശിശുക്കള്‍ വരെ ഉള്ളവര്‍ക്കുള്ള ഐ സി യു, സി സി യു, ജനറല്‍ വാര്‍ഡുകള്‍, നഴ്സിങ്ങ് പരിചരണയൂണിറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: