പാലാ/രാമപുരം: കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് വിഗ്രഹം കവര്‍ന്നത് തമിഴ് വിഗ്രഹമോഷണ സംഘമാണെന്ന് സൂചന. പുരാതന വിഗ്രഹങ്ങള്‍ മോഷ്ടിച്ച് വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന മോഷ്ടാക്കളിലൊരാള് അടുത്തയിടെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. ഇയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഇയാള്‍ പാലായില്‍ എത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതാണ് തമിഴ് വിഗ്രഹ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. ഇയാളുമായി ബന്ധപ്പെട്ടവരെ കുറിച്ച് അന്വേഷിച്ചു വരികയാണ് പാലാ ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
കുറിഞ്ഞിയില്‍ മോഷണം നടന്ന അതേ ദിവസം വെളുപ്പിന് മൂന്നു മണിയ്ക്ക് രാമപുരം പള്ളിയാമ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ അപായ സൈറണ്‍ മുഴങ്ങിയിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ക്ഷേത്രത്തിലെത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടില്ല.
പ്രത്യേക സേന
രൂപീകരിക്കണം
പാലാ: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക സേന രൂപീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി മീനച്ചില്‍ ഹിന്ദുമഹാസംഗമം എന്നിവയുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ഹിന്ദു മഹാസംഗമം കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ.എന്‍.കെ.മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. വി.മുരളീധരന്, കെ.എന്‍.വാസുദേവന്‍, ബിജു കൊല്ലപ്പള്ളി, ഡോ.എസ്.സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
സന്ദര്‍ശിച്ചു
പാലാ: വിഗ്രഹമോഷണം നടന്ന കുഞ്ഞിയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. ജില്ലാ സെക്രട്ടറി വി.മുരളീധരന്, മീനച്ചില്‍ താലൂക്ക് രക്ഷാധികാരി ഡോ.എസ്.സുകുമാരന്‍ നായര്‍, പ്രസിഡന്റ് വി.പി.മോഹനന്, ജനറല്‍ സെക്രട്ടറി കെ.കെ.ശശി, കെ.ഹരിദാസ് എന്നിവര്‍ സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: