തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര് പിടിയില്‍. മുന്‍ ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥന് മാധവക്കുറുപ്പും സഹായി സുനില്‍ തോമസും തിരുവനന്തപുരം എ.ആര് ക്യാമ്പിലെ ഗ്രേഡ് എ.എസ്.ഐ അനില്‍ കുമാറുമാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആറര ലക്ഷം രൂപയുടെ കള്ളനോട്ടുമായി തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്യുമ്പോഴാണ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കളനോട്ട് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടരന്വേഷണത്തില്‍ അനില്‍ കുമാര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാധവക്കുറിപ്പിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു.
2010ല്‍ നെയ്യാറ്റിന്‍കരയില്‍ വച്ച് മൂന്ന് മുന്‍ ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിരുന്നു. അതിലൊരാളാണ് ഇന്ന് പിടിയിലായ മാധവക്കുറുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: