ലക്നൗ: തീവ്രവാദ കേസുകള്‍ പിന്‍വലിക്കാനുള്ള യു.പി സര്‍ക്കാരിന്റെ നീക്കം അലഹബാദ് ഹൈക്കോടതി തടഞ്ഞു. കേസില്‍ ആറാഴ്ച്ചയ്ക്കകം വീശദീകരണം നല്കാന് നിര്‍ദ്ദേശിച്ച കോടതി കേസ് ഫുള്‍ ബെഞ്ചിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു.
ഗോരഖ്പൂര്‍, ലക്ക്നൗ, ഫൈസാബാദ് സ്ഫോടന പരമ്പരകളിലെ പ്രതികളായ ഖാലിദ് മുജാഹിദുള്പ്പെടുന്ന പ്രതികള്‍ക്കെതിരെയുള്ള തീവ്രവാദ കേസുകള്‍ പിന്‍വലിക്കാനാണ് അഖിലേഷ് ശ്രമിച്ചത്. ഇതിനെ നേരത്തെയും ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു.
ബി.എസ്.പി അധ്യക്ഷ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് പിന്‍വലിക്കുമെന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.
നവംബറിലുണ്ടായ സ്ഫോടനങ്ങളില്‍ 12 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ബാരാബങ്കിയിലെ കോടതി സംഭവത്തില്‍ പ്രതികളായ ഖാലിദിനേയും താരിഖ് ഖസ്മിയേയും വെറുതെ വിടണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: