Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊടിമരത്തിലെ സ്വര്‍ണം പൂശല്‍; കോടികളുടെ വെട്ടിപ്പ്‌ നടന്നതായി സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2013, 06:58 pm IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ കൊടിമരം സ്വര്‍ണം പൂശിയതില്‍ വന്‍വെട്ടിപ്പ്‌ നടന്നതായി സൂചന ലഭിച്ചു. സിഐടിയു നേതാവായ ദേവസ്വം ഓഫീസറും ക്ഷേത്രഭാരവാഹികളില്‍ ചിലരും ചേര്‍ന്ന്‌ നടത്തിയ തീവെട്ടിക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ അന്വേഷണത്തില്‍ കണ്ടെത്താനായത്‌.

സിപിഎം ആഭിമുഖ്യമുള്ള ദേവസ്വം എംപ്ലോയീസ്‌ കോണ്‍ഫെഡറേഷന്‍ നേതാവും ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുമായ ബി.ഉണ്ണികൃഷ്ണന്‍നായരാണ്‌ തട്ടിപ്പിന്റെ സൂത്രധാരന്‍. ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തിലെ കൊടിമരത്തില്‍ സ്വര്‍ണം പൂശാന്‍ കഴിഞ്ഞ ജനുവരി 24നാണ്‌ ബോര്‍ഡ്‌ അനുമതി നല്‍കിയത്‌. ഹരിപ്പാട്‌ ക്ഷേത്രത്തിലെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്നും 6846 ഗ്രാം സ്വര്‍ണമാണ്‌ ഇതിനായി ബോര്‍ഡ്‌ നല്‍കിയത്‌. സ്വര്‍ണം ഉരുക്കാനുള്ള കരാര്‍ ചെമ്മണ്ണൂര്‍ ജ്വലറിക്കായിരുന്നു.

ഹരിപ്പാട്ടെ ദേവസ്വം ഭണ്ഡാരത്തില്‍നിന്നും കൊടിമരം സ്വര്‍ണം പൂശാന്‍ സ്വര്‍ണശേഖരം ഏറ്റെടുത്തത്‌ ബി.ഉണ്ണികൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരായിരുന്നു. എന്നാല്‍ സ്വര്‍ണം ഏറ്റെടുക്കാന്‍ ബോര്‍ഡ്‌ ചുമതലപ്പെടുത്തിയ 11 ഉദ്യോഗസ്ഥരില്‍ ഉണ്ണികൃഷ്ണന്‍നായര്‍ ഇല്ലായിരുന്നു. ബോര്‍ഡില്‍ സ്വാധീനം ചെലുത്തി ഉണ്ണികൃഷ്ണനായര്‍ നാടകീയമായി സ്വര്‍ണം ഏറ്റെടുക്കുന്ന ഉദ്യോഗസ്ഥരുടെ സംഘത്തില്‍ കയറിപ്പറ്റിയത്‌ അന്നുതന്നെ ഏറെ ദുരൂഹതകള്‍ക്ക്‌ ഇടയാക്കിയിരുന്നു.

തുടര്‍ന്നാണ്‌ സ്വര്‍ണം ജ്വവലറിയില്‍ എത്തിച്ചതും ഷീറ്റാക്കി ക്ഷേത്രത്തില്‍ കൊണ്ടുവന്നതും. ഹരിപ്പാട്ടെ ഭണ്ഡാരത്തില്‍ നിന്നും സ്വര്‍ണം ഏറ്റെടുത്ത മഹസറില്‍ ഉണ്ണികൃഷ്ണന്‍നായര്‍ ഒപ്പുവച്ചിട്ടുമുണ്ട്‌. ദേവസ്വം തിരുവാഭരണം കമ്മിഷണര്‍ പി.ആര്‍.അനിതക്കാണ്‌ ബോര്‍ഡ്‌ ഇതിന്റെ ചുമതല നല്‍കിയിരുന്നതെങ്കിലും കാര്യങ്ങളുടെ നടത്തിപ്പിന്‌ ചുക്കാന്‍ പിടിച്ചത്‌ ഉണ്ണികൃഷ്ണന്‍നായരായിരുന്നു.

നിരവധി അഴിമതിക്കേസുകളില്‍ പ്രതിയാണ്‌ ഉണ്ണികൃഷ്ണന്‍നായര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ശബരിമല ക്ഷേത്രത്തില്‍ എക്സിക്യൂട്ടീവ്‌ ഓഫീസറായിരുന്ന ഉണ്ണികൃഷ്ണന്‍നായര്‍ ഏഴുകോടി രൂപയുടെ തിരിമറി നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. അന്ന്‌ ഇദ്ദേഹത്തിനെതിരെ വിജിലന്‍സ്‌ അന്വേഷണം ഊര്‍ജിതമായെങ്കിലും സിഐടിയു നേതാവായ ഇദ്ദേഹം സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി അവയെല്ലാം ഒതുക്കുകയായിരുന്നു ചെയ്തത്‌.

അടുത്തിടെ ദേവസ്വം ഡയറി പ്രിന്റിംഗുമായി ബന്ധപ്പെട്ട്‌ ഉണ്ണികൃഷ്ണന്‍നായര്‍ക്കെതിരെ അന്വേഷണം നടക്കുകയും നന്ദന്‍കോട്ടെ ദേവസ്വം കമ്മിഷണറുടെ പിഎ സ്ഥാനത്തുനിന്നും പത്തനംതിട്ടയിലേക്ക്‌ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കൊടിമരത്തില്‍ സ്വര്‍ണം പൂശാന്‍ തിടുക്കത്തില്‍ ബോര്‍ഡില്‍ നിന്നും അനുവാദം വാങ്ങുകയും മാന്നാറിലെ ചെമ്പ്‌ കച്ചവടക്കാരുമായി ബന്ധപ്പെട്ടതുമെല്ലാം ഉണ്ണികൃഷ്ണന്‍നായരാണെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്‌.

ക്ഷേത്രോപദേശകസമിതിയിലെ ചിലരുടെ പിന്തുണയും വെട്ടിപ്പിന്‌ പിന്നിലുണ്ടെന്ന്‌ വ്യക്തമായിട്ടുണ്ട്‌. കഴിഞ്ഞ ഫെബ്രുവരി 14നാണ്‌ ക്ഷേത്രത്തില്‍ സ്വര്‍ണകൊടിമരം സ്ഥാപിച്ചത്‌. തുടര്‍ന്ന്‌ രണ്ട്‌ മാസത്തിനുള്ളില്‍ കൊടിമരത്തില്‍ ക്ലാവ്‌ പിടിക്കുകയായിരുന്നു. ഇത്‌ ശ്രദ്ധയില്‍പ്പെട്ട ഭക്തര്‍ പ്രതിഷേധവുമായി തുടക്കത്തില്‍ തന്നെ രംഗത്തുവന്നെങ്കിലും ബോര്‍ഡ്‌ അധികാരികളത്‌ മുഖവിലക്കെടുത്തില്ല. തുടര്‍ന്നാണ്‌ ബിഎംഎസ്‌ നേതാവ്‌ മണികണ്ഠന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ ദേവസ്വം ഓംബുഡ്സ്മാന്‍ ജസ്റ്റിസ്‌ ആര്‍.ഭാസ്കരന്‍ കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തി വിശദമായ പരിശോധന നടത്തി.വിജിലന്‍സ്‌ കമ്മീഷണര്‍ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം മന്ത്രിക്കും കഴിഞ്ഞദിവസം പരാതി നല്‍കിയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

Kerala

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

India

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.