Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അരിപ്പ സമരഭൂമിയില്‍ ദുരിതങ്ങളുടെ പെരുമഴക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2013, 10:29 pm IST
in Kollam

അഞ്ചല്‍: അന്തിയുങ്ങാനും കൃഷി ചെയ്യാനും മണ്ണിന്റെ മക്കള്‍ അരിപ്പയില്‍ നടത്തുന്ന ഭൂസമരം അഞ്ച്‌ മാസം പിന്നിടുന്നു. ആയിരത്തി ഇരുന്നൂറോളം പട്ടിണിപ്പാവങ്ങള്‍ക്കിത്‌ ദുരതങ്ങളുടെ പെരുമഴക്കാലം.

മൂന്ന്‌ സെന്റ്‌ കോളനികളിലും ലക്ഷം വീടുകളിലും തളയ്‌ക്കപ്പെട്ട ഹിന്ദു-ആദിവാസി-പട്ടികജാതി വിഭാഗം തലചായ്‌ക്കാനും കൃഷി ചെയ്യാനും ഇടമില്ലാതെ അവകാശം കിട്ടിയ അനാഥത്വവും പേറിയാണ്‌ അരിപ്പ മിച്ചഭൂമിയില്‍ കുടില്‍ കെട്ടിയത്‌.

ഹിന്ദുവിഭാഗം ആയതും സംഘടിത വോട്ടില്ലാത്തതും ഭരണ-പ്രതിപക്ഷ അവഗണനയ്‌ക്ക്‌ ഇരയായി സമരക്കാര്‍ മാറി. കൂടാതെ സമീപവാസികളായ അക്രമികളെ കൂട്ട്‌ പിടിച്ച്‌ ചില പ്രാദേശിക രാഷ്‌ട്രീയ നേതൃത്വം സമരഭൂമിയിലെ പാവങ്ങലെ അക്രമിക്കാനും ഊര്‌ വിലക്കാനും കൂടി ശ്രമിച്ചതാണ്‌ അരിപ്പ ഭൂസമരം ജനശ്രദ്ധയാകര്‍ഷിച്ചത്‌. നിരവധി ഹിന്ദുസംഘടനകളുടെ സഹായം കൊണ്ട്‌ മാത്രമാണ്‌ സമരഭൂമിയില്‍ പട്ടിണി മരണവും ചികിത്സ കിട്ടാതെയുള്ള മരണവും ഉണ്ടാകാത്തത്‌.

സ്വയം സമരഭൂമിയില്‍ കൃഷിചെയ്തും നിസ്സാരമായ ദിവസ കൂലിയില്‍ പുറത്ത്‌ കൂലിവേല ചെയ്തും ജീവിക്കുന്ന പാവങ്ങള്‍ക്ക്‌ മഴക്കാലം കടന്നു വന്നതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായി മാറി.

പ്ലാസ്റ്റിക്കും ഈറയും പനമടലും ചേര്‍ത്ത്‌ നിര്‍മ്മിച്ചിരിക്കുന്ന ചെറുകുടിലുകളില്‍ കഴിയുന്നവര്‍ക്ക്‌ കാറ്റിലും മഴയിലും സ്വൈര്യമായി ഇരിക്കുവാനോ ഉറങ്ങുവാനോ കഴിയുന്നില്ല. കൂറ്റന്‍ റബ്ബര്‍ മരങ്ങള്‍ ഏത്‌ നിമിഷവും ഒടിഞ്ഞ്‌ വീഴാറായി നില്‍ക്കുന്നത്‌ ഭീതി പരത്തുന്നു. മഴയില്‍ കുത്തൊലിച്ച്‌ വരുന്ന മഴവെള്ളത്തെ പലപ്പോഴും നിയന്ത്രിക്കാനാവാതെ വരുന്നു. ഇഴ ജന്തുക്കളുടെയും കാട്ടുജന്തുക്കളുടെയും ആക്രമണങ്ങള്‍ പലതവണയുണ്ടായി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോ ശുദ്ധജലത്തിനോ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത്‌ സമരക്കാരെ കൂടുതല്‍ ബൂദ്ധിമുട്ടിക്കുന്നു. പട്ടിണിയും, അക്രമത്തിനുമൊപ്പം മഴക്കാലവും പകര്‍ച്ചപ്പനിയും കൂടി സമരത്തിനെതിരെ തിരിഞ്ഞത്‌ സമരാവേശത്തെ ഒട്ടും കെടുത്തുന്നില്ല. എന്നാല്‍ കൂടുതല്‍ മഴയും പകര്‍ച്ച രോഗങ്ങളും കൂടി എത്തുമ്പോള്‍ സമര ഭൂമിയിലെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകും.

വരുംദിവസങ്ങളില്‍ മിച്ചഭൂമിയില്‍ മഴക്കാലത്തെ ഉപയോഗപ്പെടുത്തി സംയോജിത കക്ഷിക്ക്‌ തുടക്കം കുറിക്കും. സമരഭൂമിയിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം മുതല്‍ അടുത്തുള്ള സ്കൂളുകളില്‍ പോയി തുടങ്ങി. അമ്പതോളം കുട്ടികളാണ്‌ മടത്തറ, അരിപ്പ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളില്‍ പോയി തുടങ്ങിയത്‌. തകര്‍ത്തുപെയ്യുന്ന മഴയ്‌ക്കും ചീറിയടിക്കുന്ന കാറ്റിനും തങ്ങളുടെ സമരത്തീയെ അണയ്‌ക്കാനാവില്ലെന്ന്‌ അധികാരികളെ ഓര്‍മ്മിപ്പിക്കുകയാണ്‌ അരിപ്പ സമരഭൂമിയിലെ കാടിന്റെ മക്കള്‍.

സജീഷ്‌ വടമണ്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

India

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.