ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളാണോ അതോ കസ്തൂരി രംഗന് കമ്മിറ്റി ശുപാര്‍ശകളാണോ നടപ്പാക്കുകയെന്ന് തീരുമാനമെടുക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നല്കിയ അന്ത്യശാസനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ലംഘിച്ചു. തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മന്ത്രാലയം ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കും. കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ കേരളം എന്ത് മറുപടി നല്‍കണമെന്ന കാര്യം അടുത്ത സംസ്ഥാന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: