ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐക്കുള്ള നിയമസഹായം നിര്‍ത്തലാക്കുന്നു. ഇനി മുതല്‍ സുപ്രീംകോടതിയിലടക്കം സി.ബി.ഐയുടെ അഭിഭാഷകരെ നിശ്ചയിക്കുക സ്വതന്ത്ര ഡയറക്ടറേറ്റാകും. വിരമിച്ച ജഡ്ജിമാരടങ്ങിയ പാനലാകും ഡയറക്ടറെ നിശ്ചയിക്കുക.
സി.ബി.ഐക്ക് സ്വയംഭരണം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗമാണ് സി.ബി.ഐക്ക് നല്‍കിവന്ന നിയമസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. സുപ്രീംകോടതി സി.ബി.ഐക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
സി.ബി.ഐ കൂട്ടിലടച്ച തത്തയെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. സി.ബി.ഐയെ സ്വതന്ത്രമാക്കാന്‍ എടുത്ത നടപടികളെക്കുറിച്ച് ജുലൈ നാലിനാണ് സുപ്രീംകോടതിയെ അറിയിക്കേണ്ടത്. സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ദല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യാന്‍ തയാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: