Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക്‌ നിസംഗത: കരാറുകാരന്‌ ചാകര; ബീച്ചില്‍ നായ ശല്യം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:15 pm IST
in Kollam

കൊല്ലം: കോര്‍പ്പറേഷന്‍ ആസ്ഥാനത്തു നിന്നും അരകിലോമീറ്റര്‍ മാത്രം അകലെയുള്ള കൊല്ലം ബീച്ചിനു കോര്‍പ്പറേഷന്റെ അവഗണന. മാലിന്യങ്ങള്‍ നിറഞ്ഞു, ഇരിപ്പിടങ്ങള്‍ നശിച്ചു,നോക്കാനും കാണാനും ആരുമില്ലാതെ ബീച്ചിന്റെ പ്രതാപം ഇല്ലാതാക്കുന്നതിനു പിന്നില്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന ആക്ഷേപം ശക്തം. ബീച്ചിനോടു ചേര്‍ന്നു സ്വകാര്യവ്യക്തിക്ക്‌ കരാര്‍ നല്‍കിയിട്ടുള്ള പാര്‍ക്കില്‍ മാത്രം സന്ദര്‍ശകര്‍ എത്തണമെന്ന ഗൂഡലക്ഷ്യമാണത്രെ ഈ അശ്രദ്ധയ്‌ക്കു കാരണം.

മഹാത്മാഗാന്ധിജിയുടെ പേരില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ പ്രവേശിക്കുവാന്‍ ഫീസ്‌ അഞ്ചു രൂപ.പാര്‍ക്കില്‍ പ്രവേശിച്ചാല്‍ അവിടെയുള്ള ഓരോ സോണിനും പ്രത്യേകം ഫീസ്‌.പാര്‍ക്കില്‍ സന്ദര്‍ശനത്തിനു എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുവാനും ഫീസ്‌. ദിനംപ്രതി ആയിരങ്ങള്‍ ഈയിനത്തില്‍ കരാറുകാരന്‍ സമ്പാദിക്കുമ്പോള്‍ കടല്‍ത്തീരം സന്ദര്‍ശകര്‍ക്കു തീര്‍ത്തും അന്യമാക്കുക തന്നെയാണു കോര്‍പ്പറേഷന്റെ രഹസ്യ അജണ്ടയെന്നാണു പ്രധാന ആക്ഷേപം.ദിനംപ്രതി പല രീതിയില്‍ ഇവിടെ അടിയുന്ന ജൈവമാലിന്യങ്ങള്‍ അടക്കമുള്ളവ അന്നന്നു നീക്കുന്ന പതിവുണ്ടായിരുന്നു.ഇപ്പോള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം പോലും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല.മാലിന്യനിക്ഷേപത്തിനു വേണ്ടി ബീച്ചില്‍ സ്ഥാപിച്ചിട്ടള്ള വേസ്റ്റ്‌ പിന്നുകള്‍ നിറഞ്ഞു കവിഞ്ഞു അതിനു ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നു. മാലിന്യങ്ങളില്‍ രാവും പകലുമെന്നില്ലാതെ വിഹരിക്കുന്ന നായകള്‍ വിനോദസഞ്ചാരികളുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്കു ഭീതി പരത്തുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ബീച്ചും പരിസരവും തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടും ഇതിനെതിരെ യാതൊരു നടപടിയും കൈക്കൊള്ളാന്‍ കോര്‍പ്പറേഷനോ ജില്ലാ ഭരണകൂടമോ തയ്യാറാകാത്തതു പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്‌.

പ്രഭാത സായാഹ്ന സവാരികള്‍ക്കും ഉല്ലാസത്തിനുമായി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ദിനംപ്രതി നൂറുകണക്കിനാളുകളാണു കൊല്ലം ബീച്ചില്‍ എത്തികൊണ്ടിരുന്നത്‌.ബീച്ചിനോടനുബന്ധിച്ചുളള നവീകരിച്ച പാര്‍ക്കിലും സന്ദര്‍ശകരേറെയാണ്‌.ബീച്ചിലും പരിസരത്തും അലഞ്ഞുതിരിയുന്ന നായ്‌ക്കള്‍ സന്ദര്‍ശകരെ ആക്രമിക്കാനും ശല്യപ്പെടുത്താനും തുടങ്ങിയതോടെ ബീച്ചില്‍ സമയം ചെലവഴിക്കാന്‍ എത്തുന്നവര്‍ ഇവയെ ഭയന്നു ഉടന്‍ സ്ഥലം വിടുന്നു.
മദ്ധ്യവേനലവധി അവസാനിക്കാറായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ കുട്ടികളുമായി ബീച്ചു സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്കു വര്‍ദ്ധിച്ചിരിക്കുന്നതിനിടെയാണു നായ്‌ക്കള്‍ സന്ദര്‍ശകര്‍ക്കു ഭീഷണിയാകുന്നത്‌. ബീച്ചിലും പരിസരത്തുമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണു തെരുവ്നായ്‌ക്കള്‍ ഇവിടെ തമ്പടിക്കാന്‍ ഇടയാകുന്നത്‌.ബീച്ചില്‍ നിന്നു ഇരവിപുരത്തേക്കുളള റോഡിന്റെ വശങ്ങളിലും പളളിത്തോട്ടം റോഡിലും രാത്രികാലങ്ങളില്‍ കോഴിക്കടകളില്‍നിന്നും മറ്റും കൊണ്ടുവരുന്ന മാലിന്യം തള്ളാറുണ്ട്‌. ഇതും കടല്‍തിരയില്‍ കരയ്‌ക്കടിയുന്ന ചത്ത മത്സ്യങ്ങളും മാലിന്യങ്ങളും ആഹാരമാക്കുന്ന നായ്‌ക്കള്‍ ബീച്ചിലാണു സ്വൈരവിഹാരം നടത്തുന്നത്‌.ബീച്ചില്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ഏഴു കുട ഇരിപ്പിടങ്ങള്‍ തകര്‍ന്നു ഇല്ലാതായിട്ടും കോര്‍പ്പറേഷനു കുലുക്കമില്ല.

പ്രധാന റോഡില്‍ നിന്നും ബീച്ചിലേയ്‌ക്കുള്ള റോഡ്‌ തകര്‍ന്നു കിടക്കുന്നതും കോര്‍പ്പറേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍ ഇതുവരെ പതിഞ്ഞിട്ടില്ല.ബീച്ചിനോടു ചേര്‍ന്നുള്ള ഓടയില്‍ മലിനജലം ഒഴുകി പോകാതെ കെട്ടികിടന്നു കൂത്താടി വളര്‍ത്തു കേന്ദ്രങ്ങളായി. ഓടയില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധവും അസഹനീയം. ഇതൊക്കയാണു സ്ഥിതിയെങ്കിലും പാര്‍ക്കു കരാര്‍കാരനെ സഹായിക്കുക എന്ന രഹസ്യനീക്കവുമായി സൂര്യോദയവും അസ്തമയവും ഒരു പോലെ ആസ്വദിക്കുവാന്‍ കഴിയുന്ന ജില്ലയിലെ ഏക തീരമായ കൊല്ലം ബീച്ചിനെ അവഗണിക്കുന്ന അധികൃതനിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിനു തയ്യാറെടുക്കുകയാണു പൊതുജനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.