ന്യൂദല്‍ഹി: ഒത്തുകളി തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം വാതു വയ്പ് നിയമവിധേയമാക്കുകയാണെന്ന് കായിക മന്ത്രാലയം ആവശ്യപ്പെട്ടു. കുതിരപ്പന്തയത്തിലേതു പോലെ ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങള്‍ക്കു നിശ്ചിത ഫീസ് ചുമത്തി വാതുവയ്പ്പു നിയമവിധേയമാക്കണമെന്നാണു നിര്‍ദേശം.
ഒത്തുകളി തടയുന്നതിനുള്ള നിയമ നിര്‍മാണത്തിനു നിയമ മന്ത്രാലയം അയച്ച കരടിനുള്ള മറുപടിയിലാണ് ശുപാര്‍ശ. രാജ്യത്ത് ഒരു വര്‍ഷം മൂന്ന് ലക്ഷം കോടി രൂപയുടെ വാതുവയ്പ് നടക്കുന്നുണ്ട്. ഇതില്‍ 20,000 കോടി രൂപ ഒരു വര്‍ഷം നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ടെന്ന് നേരത്തെ ഫിക്കി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കായിക മന്ത്രാലയം വാതു വയ്പ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നത്.
വാതുവയ്പും ഒത്തുകളിയും തടയാന്‍ ശക്തമായ നിയമം വേണമെന്നാണ് നിയമ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നിയമ മന്ത്രാലയത്തിന്റെ കരട് ബില്ലില്‍ പല കാര്യങ്ങള്‍ക്കും വ്യക്തതയില്ലെന്നും ചില മാറ്റങ്ങള്‍ വേണമെന്നും കായിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് ബില്ല് നാളെ കായിക മന്ത്രാലയം നിയമമന്ത്രാലയത്തിന് സമര്‍പ്പിക്കും. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് പരിഗണിക്കാനാണ് നിയമമന്ത്രാലയത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: