മുംബൈ: ഐ.പി.എല്‍ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യന്‍സ് താരം ഹര്ഭജന് സിംഗിനെ പോലീസ് ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ ചെന്നൈ സിഇഒ ഗുരുനാഥ് മെയ്യപ്പനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു മൂന്ന് ചെന്നൈ കളിക്കാരെയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
ഏതെങ്കിലും തരത്തില്‍ മെയ്യപ്പന് ഇവരെ സ്വാധീനിക്കാന്‍ ശ്രമിച്ചോ എന്നറിയാനാണ് ചോദ്യം ചെയ്യല്‍. കളിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ചോദ്യം ചെയ്യലില്‍ മെയ്യപ്പന് ഹര്ഭജന് സിംഗിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഭാവിയിലെ മത്സരങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഹര്‍ഭജനുമായി അടുത്ത ബന്ധം സ്ഥാപിക്കണമെന്ന് അറസ്റ്റിലായ വിന്ദു ധാരാ സിംഗ് ആവശ്യപ്പെട്ടതായി മെയ്യപ്പന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വാതുവെപ്പുകാര്‍ക്കും ഇടനിലക്കാര്‍ക്കും ഇടയില്‍ മുഖ്യ കണ്ണിയായി പ്രവര്‍ത്തിച്ച ചെന്നൈ ആസ്ഥാനമായുള്ള ഹോട്ടലുടമ വിക്രം അഗര്‍വാളിന് ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ചയ്ക്ക് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്. മെയ്യപ്പന്റെ അടുത്ത സുഹൃത്തായ അഗര്‍വാളിന്റെ ചെന്നൈയിലെ ഹോട്ടലില്‍ പല താരങ്ങളും പലപ്പോഴായി സന്ദര്‍ശിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം അഗര്‍വാളിന് ഒത്തുകളിയുമായി ബന്ധമുണ്ടെന്ന വാദം അറസ്റ്റിലായ മെയ്യപ്പനും വിന്ദു ധാരാസിംഗും നിഷേധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: