ന്യൂദല്‍ഹി: ഇന്ന് ഇന്ത്യന്‍ കമ്പനികള്‍ അഭിമുഖികരിക്കുന്ന പ്രധാന പ്രശ്്നങ്ങളിലൊന്നായിമാറുകയാണ് സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്കും ട്വിറ്ററും. കമ്പനികളിലെ ജീവനക്കാര്‍ ജോലി സമയങ്ങളില്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതിനാല്‍ ജോലിയില്‍ ഉള്ള ശ്രദ്ധ കുറയുന്നു. തങ്ങളുടെ ബ്രാന്റുകള്‍ മറ്റു കമ്പനികളുടെ ബ്രാന്റുകളേക്കാള്‍ മുന്പന്തിയിലെത്തിക്കുന്നതിനായി എതിരാളികളുടെ അല്പം അശ്രദ്ധ മുതലാക്കുന്നതിനായി തക്കം പാര്‍ത്തിരിക്കുന്ന കമ്പനികള്‍ക്ക് തിരിച്ചടിയാവുകയാണ് സോഷ്യല്‍ മീഡിയകള്‍ എന്ന് എ ഐ എം എ ഗ്രൂപ്പിങ്ങ് ഓഫ് മാനേജ്മെന്റ് പ്രൊഫൈഷ്ണല്സിന്റെ സര്‍വെ ഫലം കണ്ടെത്തുന്നു.
മൂന്നില്‍ ഒരു ശതമാനം മാനേജ്മെന്റെ് പ്രൊഫഷ്ണലുകളും സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ വരുമാനവും ബ്രാന്റും ഓഹരി വിപണികളില്‍ മെച്ചപ്പെടുത്തിയതായി സര്‍വെ പറയുന്നു. ബിസ്നസ്സില്‍ സോഷ്യല്‍ മീഡിയയെ ഉള്‍കൊള്ളിക്കുന്നതില്‍ ഭയാശങ്കയോടെ നോക്കികാണുന്നവരാണ് 31 ശതമാനം കമ്പനികളും. 24 ശതമാനം കമ്പനികളും തങ്ങളുടെ തൊഴിലാളികളെ ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കാന്‍ അനുവദിക്കുന്നു.
ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് ജോലിയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് 56 ശതമാനം കമ്പനികളും അഭിപ്രായപ്പെടുന്നതായി സര്‍വെ ഫലം പറയുന്നു. ഇതില്‍ 37 ശതമാനം കമ്പനികളും ജോലി സമയത്ത് സോഷ്യല്‍ നെറ്റുവര്‍ക്ക് ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ മൊബൈയില്‍ ഫോണിലൂടെയും മറ്റുമുള്ള ആശയവിനിമയവും ജോലിസമയത്ത് പാടില്ലെന്ന നിര്‍ദ്ദേശമുള്ളതായി സര്‍വെ വെളിപ്പെടുത്തുന്നു.
സിഇഒഎസ്, എംഡിഎസ്, ഡിപ്പാര്‍ട്ട്മെന്റ്ന്റെ ചുമതല വഹിക്കുന്നവരും മാനേജ്മെന്റ്ം സംയുക്തമായി നടത്തിയ സര്‍വെയില്‍ നൂറു കമ്പനികളെയാണ് ഉള്‍പ്പെടുത്തിയത്.
എന്ഐഐറ്റി, ആക്്സ്സിസ് ബാങ്ക്, എച്ച്സിഎല്‍, ടൈറ്റന്, ഭാരത് ഇലട്രിക്കില് എസിസി, അപ്പോളോ ഹോസ്പിറ്റല്‍ തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്. സോഷ്യല്‍ മീഡിയ എപ്രകാരം വ്യവസായങ്ങള്‍ക്കു സഹായകമാവുന്നതെങ്ങനെയെന്നും ദോഷകരമായി ബാധിക്കുന്നതെങ്ങനെയെന്നും ഈ സര്‍വെ വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം വ്യവസായ ശാലകളെ എപ്രകാരമെല്ലാം പിന്നോട്ട് വലിക്കുമെന്നും ജീവനക്കാരുടെ അധ്വാനവും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടാമെന്നും സര്‍വെ സൂചിപ്പിക്കുന്നു.
ഫേസ്ബുക്ക് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളെ ഫലപ്രദമായും വ്യവസായികമായും ഉപയോഗിച്ചാല്‍ നല്ല മാര്‍ക്കറ്റ് സ്യഷ്ടിക്കാന്‍ കഴിയുമെന്നും 57 ശതമാനം പേര് അഭിപ്രായപ്പെടുന്നു.
കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ പറ്റി മനസ്സിലാക്കാന്‍ അവരുടെ പ്രൊഫൈയിലുകള് സന്ദര്‍ശിക്കാറുണ്ടെന്നും സര്‍വെ പറയുന്നു. 20 ശതമാനം തൊഴിലാളികളും സോഷ്യല്‍ മീഡിയയിലൂടെ അവരുടെ സംഭാവനകള്‍ കമ്പനിക്കു വേണ്ടി നല്‍കുന്നതായും സര്‍വെ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: