ന്യൂദല്‍ഹി: സരബ്ജിത് സിങ്ങിന്റെ കൊലപാതകമടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ കാര്യമായ ആശങ്കകള്‍ നിലനില്‍ക്കുന്നുവെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കുന്ന തരത്തിലുള്ള നടപടികള്‍ പാക് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികന്റെ തലയറുത്ത സംഭവത്തെ തുടര്‍ന്ന് ജല വകുപ്പ് സെക്രട്ടറിതല ചര്‍ച്ചയടക്കം പാക്കിസ്ഥാനുമായുള്ള ആശയ വിനിമയങ്ങള്‍ വേണ്ടെന്നുവച്ചിരുന്നു. അതിനാല്‍ത്തന്നെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന് പകരേണ്ടിയിരിക്കുന്നു, ഖുര്‍ഷിദ് പറഞ്ഞു.
പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ എത്രയുംവേഗം പരിഹരിച്ച് പരസ്പര വിശ്വാസം വളര്‍ത്തുന്നതായിരിക്കണം ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: