ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡിയുടെ ജയില്‍ വാസം ഒരു വര്‍ഷം പൂര്‍ത്തിയായി. ഇതിനെത്തുടര്‍ന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് രണ്ടുദിവസത്തെ പ്രക്ഷോഭം ആരംഭിച്ചു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് ജഗന് മോഹന്‍ റെഡ്ഡി അറസ്റ്റിലായത്. കഡപ്പയിലെ പാര്‍ലമെന്റംഗമായിരുന്ന സമയത്താണ് സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജനാധിപത്യ വിരുദ്ധമായാണ് തങ്ങളുടെ നേതാവിന്റെ തടവുശിക്ഷ തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ രണ്ടുദിവസത്തെ പ്രതിഷേധം നടത്തും. സംസ്ഥാനമൊട്ടാകെ മെഴുകുതിരി കത്തിച്ച് റാലി നടത്തിയാണ് പ്രതിഷേധം.
ഭരണപക്ഷമായ കോണ്‍ഗ്രസിന്റേയും പ്രതിപക്ഷമായ തെലുങ്കു ദേശം പാര്‍ട്ടിയുടെയും രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായാണ് ജഗന്റെ അറസ്റ്റെന്ന് പാര്‍ട്ടി പ്രതിനിധി ശോഭ നാഗി റെഡ്ഡി പറഞ്ഞു. സിബിഐയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ കണക്കുതീര്‍ക്കലായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു. ജഗനും മറ്റുള്ളവര്‍ക്കുമെതിരെ അഞ്ചോളം കുറ്റപത്രങ്ങള്‍ സിബിഐ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി ജഗന്റെ ജാമ്യാപേക്ഷ പല അവസരങ്ങളിലും കോടതി നിരസിക്കുകയാണുണ്ടായത്. നാലുമാസത്തെ സിബിഐയുടെ പൂര്‍ണമായ അന്വേഷണത്തിനു ശേഷമെ ഇനി ജാമ്യത്തിന് അപേക്ഷിക്കാവൂ എന്ന് കഴിഞ്ഞമാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: