ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെയ്പിനു പിന്നില്‍ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണെന്ന് ദല്‍ഹി പോലീസ് സ്ഥിരീകരിച്ചു. ഡി കമ്പനിയുടെ ഇന്ത്യയിലെ എല്ലാ ഇടപാടുകള്‍ക്കും നേതൃത്വം നല്കുന്ന അമീര്‍ എന്നയാളാണ് വാതുവെയ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തിയെന്നും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍നിന്ന് അറസ്റ്റിലായ മുഹമ്മദ് യാഹ്യയില് നിന്നാണു ദാവൂദ് സംഘത്തെപ്പറ്റി നിര്‍ണായക സൂചനകള്‍ പോലീസിനു ലഭിച്ചത്. വിദേശത്തുനിന്ന് കൊണ്ടുവരുന്ന പണം അമീര്‍ മുഖേനയാണ് വാതുവെയ്പുകാര്‍ക്ക് കൈമാറിയിരുന്നതെന്ന് പോലീസ് പറയുന്നു.
മുഹമ്മദ് യാഹ്യയും ടിക്കു മണ്ഡിയും ആണ് അമീറിന്റെ സഹായികളായി പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. അമിറിന്റെ ഇ മെയില്‍ വിലാസം പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് ഒത്തുകളി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.
വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് നടക്കുമെന്നാണ് ദല്‍ഹി പോലീസ് നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: