ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പരിക്കേറ്റ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.സി. ശുക്ലയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍.
84-കാരനായ ശുക്ലയെ റായ്പൂരില്‍ നിന്ന് ഗുര്‍ഗാവോണിലെ മെഡാന്റാ ആശുപത്രിയിലേക്ക് വിമാനമാര്‍ഗം മാറ്റിയിരുന്നു. ജഗദല്‍പൂരിലെ ആശുപത്രിയില്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയില്‍ ശുക്ലയുടെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുണ്ടകള്‍ പുറത്തെടുത്തിരുന്നു.
അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെല തുടരുകയാണെന്നും മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിന്റെ കീഴിലാണെന്നും മെഡാന്റ തീവ്രപരിചരണവിഭാഗം തലവന്‍ ഡോ. യാത്തിന് മേത്ത അറിയിച്ചു.
നേരത്തെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ഇന്നലെ തട്ടിക്കൊണ്ടുപോയ നന്ദകുമാര്‍ പട്ടേലിന്റെയും മകന്റെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: