അഹമ്മദാബാദ്: ഐപിഎല്‍ മത്സരങ്ങളുടെ പേരില്‍ വാതുവെയ്പ് നടത്തിയിരുന്ന ഒരാളെ 1.28 കോടി രൂപയും സ്വര്‍ണ ബിസ്കറ്റുകളും സഹിതം ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിനോദ് മുള്‍ചന്ദാനി എന്ന വാതുവെയ്പുകാരനെയാണ് ഗുജറാത്തിലെ അഹമ്മദാബാദിലെ സാറ്റലൈറ്റ് മേഖലയില്‍ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
1.28 കോടി രൂപയും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വാതുവെയ്പുകാരനൊപ്പമാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഐപിഎല്‍ വാതുവെയ്പ് ശൃംഖലയിലെ അംഗമാണെങ്കിലും മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ ഒത്തുകളിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: