ന്യൂദല്‍ഹി: അഴിമതിയില്‍പ്പെട്ട് കേന്ദ്രമന്ത്രിപദം രാജിവെക്കേണ്ടിവന്ന പവന്‍കുമാര്‍ ബന്‍സലിനെ രക്ഷിക്കാന്‍ സിബിഐ ശ്രമം. വിവാദമായ റെയില്‍ഗേറ്റ് അഴിമതിയിലാണ് ബന്‍സലിന് സിബിഐ ക്ലീന്‍ചിറ്റ് നല്‍കാനൊരുങ്ങുന്നത്. ബന്‍സല്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ ലഭിച്ചതായി നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് സിബിഐ മേധാവി മലക്കംമറിഞ്ഞ് ബന്‍സലിനെതിരെ യാതൊരു തെളിവുമില്ലെന്ന അഭിപ്രായത്തിലെത്തിയത്. കേസില്‍ പിടിയിലായ മഹേഷ്കുമാര്‍ ബന്‍സലിന് 90 ലക്ഷം രൂപ കൈമാറിയതായി തെളിവൊന്നുമില്ല. ബന്‍സലിനെ കേസില്‍ വേണ്ട രീതിയില്‍ ചോദ്യംചെയ്തിട്ടില്ലെന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. കോണ്‍ഗ്രസ് നേതാവില്‍നിന്ന് എഴുതി തയ്യാറാക്കിയ മറുപടികളാണ് സിബിഐ ആവശ്യപ്പെട്ടതെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍തന്നെ വെളിപ്പെടുത്തുന്നു. ബന്‍സലിനെ ചോദ്യംചെയ്തു എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമം മാത്രമായിരുന്നു ഇത്. ബന്‍സലിന്റെ അനന്തിരവനായ വിജയ് സാംഗ്ലയുടെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡ് മെമ്പറായ മഹേഷ് കുമാര്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതല ലഭിക്കാന്‍ വേണ്ടിയാണ് കൈക്കൂലി നല്‍കിയത്. ബന്സലിനുവേണ്ടി എല്ലാ ഇടപാടുകളും നടത്തിയിരുന്നത് വിജയ് സിംഗ്ലയായിരുന്നു.
2009 ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബൂട്ടാസിംഗിന്റെ മകന് സ്വിറ്റിയെ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ ബൂട്ടാസിംഗിന് പിന്നീട് സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതേ തന്ത്രമാണ് സിബിഐ ഇവിടെയും പ്രയോഗിക്കുന്നത്. അന്ന് നാസിക്കിലുള്ള ഒരു ബില്‍ഡറില്‍നിന്നും ബൂട്ടാസിംഗിന്റെ മകന് ഒരു കോടി രൂപയാണ് കൈക്കൂലിയായി വാങ്ങിയിരുന്നത്.
റെയില്‍ഗേറ്റ് അഴിമതിയില്‍ മലക്കംമറിച്ചില്‍ നടത്തിയ സിബിഐ മേധാവിയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. തന്റെ മന്ത്രാലയത്തില്‍ പണം വാങ്ങി നിയമനങ്ങളും സ്ഥലംമാറ്റവും നല്കാന് വരെ ബന്‍സല്‍ തയ്യാറായിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ അവസരത്തില്‍ മുന്‍ കേന്ദ്രമന്ത്രിയെ രക്ഷിക്കാന്‍ സിബിഐ നടത്തുന്ന ശ്രമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: