Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ധര്‍മ്മശാലയിലെ ചൈനീസ്‌ ചാരന്‍ പദ്ധതിയിട്ടത്‌ ഭീകര ലക്ഷ്യത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 11:03 pm IST
in World

ധര്‍മ്മശാല: തിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമയുടെ താമസ സ്ഥലമായ ധര്‍മ്മശാലയില്‍ പിടിയിലായ ചൈനീസ്‌ ചാരന്റെ പദ്ധതികള്‍ ഭീകരമായ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന്‌ വെളിപ്പെടുന്നു. ഇന്ത്യന്‍ പോലീസിന്റെ പിടിയിലായ 33 കാരന്‍ പെന്‍പാ ത്സെറിംഗ്‌ മുമ്പ്‌ ചൈനീസ്‌ പട്ടാളമായ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയില്‍ അംഗമായിരുന്നു. രണ്ട്‌ തിബറ്റന്‍ യുവാക്കളെ വിഷം തീണ്ടിച്ചുകൊല്ലാന്‍ നടത്തിയ പദ്ധതിക്കിടയിലാണ്‌ ഇയാള്‍ പിടിയിലായത്‌. തിബറ്റന്‍ സമൂഹത്തിനിടയില്‍ ഭീകരതയും അരാജകത്വവും ഉണ്ടാക്കാനുള്ള പദ്ധതിയായിരുന്നു പെന്‍പാ ത്സെറിംഗിന്‌.

സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്റെ സുരക്ഷാ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സംഭവത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്‌. വെളിപ്പെടുന്നത്‌ സിനിമാകഥയെ പോലും അതിശയിപ്പിക്കുന്നതാണ്‌. “ഏറ്റവും പുതിയ ഈ സംഭവത്തോടെ വ്യക്തമാകുന്നത്‌, ചൈനാ സര്‍ക്കാര്‍ ദലൈലാമയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഇപ്പോഴും അതീവ തല്‍പരരാണെന്നാണ്‌. അതിനു വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും നാടുകടത്തപ്പെട്ട ലാമയേയും സമൂഹത്തേയും തകര്‍ക്കാന്‍ ആസൂത്രണങ്ങള്‍ തുടരുകയാണെന്നുമാണ്‌,” പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

തിബറ്റന്‍ സുരക്ഷാ വിഭാഗത്തിന്റെ വിശദീകരണമനുസരിച്ച്‌ പിടിയിലായ ചാരന്‍ സെന്‍ട്രല്‍ തിബറ്റിലെ നാഗ്ചു മേഖലയിലെ ഌാറിയില്‍നിന്നുള്ളയാളാണ്‌. ചൈനീസ്‌ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അന്നത്തെ രാഷ്‌ട്രീയ-നിയമകാര്യ സെക്രട്ടറിയായിരുന്ന ലി യുഖാന്‍ 2009-ല്‍ ഇയാളെ റിക്രൂട്ട്‌ ചെയ്ത്‌ ഇന്ത്യയിലേക്ക്‌ അയക്കുകയായിരുന്നു. പെന്‍പക്ക്‌ ആയുധ പരിശീലനവും കായിക പരിശീലനവും നല്‍കി. 1999 മുതല്‍ 2002 വരെ പീപ്പിള്‍സ്‌ ആര്‍മിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച ശേഷമാണ്‌ ഇന്ത്യയിലേക്ക്‌ നിയോഗിക്കപ്പെട്ടത്‌, പത്രക്കുറിപ്പു പറയുന്നു.

ഈ വിവരങ്ങളെല്ലാം പിടിയിലായ പെന്‍പാ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ സുരക്ഷാ വിഭാഗത്തോടു നടത്തിയ കുറ്റസമ്മതത്തില്‍ വെളിപ്പെടുത്തിയതാണ്‌. ഇയാള്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ സുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരനായാണ്‌ നടിച്ചിരുന്നത്‌. തിബറ്റന്‍ എന്‍ജിഒകളെക്കുറിച്ചും അവിടത്തെ മുതിര്‍ന്ന പ്രവര്‍ത്തകരെയും നടപടി ക്രമങ്ങളെയും നിത്യജീവിത സംവിധാനങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം അപ്പപ്പോള്‍ ഫോണ്‍ വഴി അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ വീ ചാറ്റ്‌, ക്യു ക്യു തുടങ്ങിയ സംവിധാനങ്ങള്‍ വഴി ബന്ധപ്പെട്ടവര്‍ക്ക്‌ കൈമാറിയിരുന്നു.

ഒടുവില്‍ രണ്ടു തിബറ്റന്‍ യുവാക്കളെ വിഷം തീണ്ടിച്ചുകൊല്ലാന്‍ നിയുക്തനാകുകയായിരുന്നു പെന്‍പാ. “ഈ യത്നം നടപ്പിലാക്കാന്‍ രണ്ടുവട്ടം പെന്‍പാ കാഠ്മണ്ഡുവില്‍ എത്തിയിരുന്നു 2012-ല്‍. ലി യും മറ്റു ചൈനാ ഏജന്റുമാരും താഷി ഗ്യാല്‍റ്റ്സന്‍, കര്‍മാ യേഷി എന്നീ യുവാക്കളെ വകവരുത്താന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇരുവരും 2010-ല്‍ തിബറ്റില്‍നിന്ന്‌ ഇന്ത്യയിലേക്കു രക്ഷപെട്ടു കടന്നവരാണ്‌. പെന്‍പക്കു പ്രയോഗിക്കാന്‍ ലീ യും കൂട്ടരും മൂന്നു തരത്തിലുള്ള വിഷം പെന്‍പയുടെ മുന്നില്‍ വെച്ച്‌ കോഴിയിലും പട്ടിക്കുഞ്ഞുങ്ങളിലും പരീക്ഷിച്ചു വിജയിക്കുന്നതു തെളിയിച്ച ശേഷമാണ്‌ നല്‍കിയത്‌. 2009 മെയ്‌ മുതല്‍ ഇതുവരെ 11 ലക്ഷം ഇന്ത്യന്‍ രൂപ പെന്‍പക്ക്‌ ചെലവിടാനായി ചൈനാ അധികൃതര്‍ നല്‍കിയതായും വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പെന്‍പയുടെ ദുരൂഹമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു സംശയം തോന്നിയ തിബറ്റന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ പോലീസിനു പരാതി നല്‍കി. അവര്‍ പെന്‍പയെ ഏറെ നാള്‍ നീരീക്ഷിച്ച ശേഷമാണ്‌ ബുധനാഴ്ച അറസ്റ്റുചെയ്തതെന്ന്‌ കാംഗ്രയിയെ പോലീസ്‌ സൂപ്രണ്ട്‌ ബല്‍ബീര്‍ താക്കൂര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.