ന്യൂദല്‍ഹി: പെട്രോളിയം മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ റിലയന്‍സിനെ സഹായിക്കാനായി കോടികളുടെ അഴിമതി നടക്കുന്നതായി സിപിഐ എംപി ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. പാചകവാതക മേഖലയിലാണ് വന്‍ അഴിമതി നടക്കുന്നത്. പാചക വാതകത്തിന്റെ വിലവര്‍ദ്ധിപ്പിച്ചത് റിലയന്‍സ് ഗ്രൂപ്പിന് വന്‍ നേട്ടമുണ്ടാക്കുന്നതിന് സര്‍ക്കാര്‍ ചെയ്ത് നല്കിയ സഹായമാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. പെട്രോളിയം മന്ത്രാലയമാണ് ഈ അഴിമതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രംഗരാജനും വീരപ്പമൊയ്ലിയുമൊക്കെ ഇവരുടെ വക്താക്കളാണ്. റിലയന്‍സ് ഇന്ട്രസ്റ്റീസിനെ സഹായിക്കാനാണ് പാചകവാതക വര്‍ധനവ് ഇരട്ടിപ്പിക്കണമെന്ന രംഗരാജന് പാനലും മന്ത്രിയും എപ്പോഴും ആവശ്യപ്പെട്ടിരുന്നതെന്നും ദാസ് ഗുപ്ത പറയുന്നു. മൊയ്ലിയുടെ ശുപാര്‍ശകളെ പെട്രോളിയം സെക്രട്ടറിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും എതിര്‍ത്തിരുന്നു. എന്നാല്‍ തന്റെ ശുപാര്‍ശകള്‍ പാസ്സാക്കാന്‍ മൊയ്ലി കടുത്ത സമ്മര്‍ദ്ദം നടത്തിയെന്നും ഗുരുദാസ് ആരോപിക്കുന്നു.
മൊയ്ലിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍ പാചകവാതകത്തില്‍ രാജ്യം 76000 കോടിയുടെ അധിക സബ്സിഡി ബാധ്യത കൂടി സഹിക്കേണ്ടി വരുമെന്നും ഗുരുദാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: