ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ ഒന്‍പത് പേരെ പിടികൂടി. അജിത് സുരേഖ അടക്കമുള്ള വാതുവയ്പ്പുക്കാരെയാണ് പിടിക്കൂടിയത്. ഇവരെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കും. മൂന്ന് ലക്ഷം രൂപയും എട്ട് മൊബൈല്‍ ഫോണുകളും വാതുവയ്പ്പ് സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്ത രണ്ട് ലാപ് ടോപ്പുകളും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
മെയ് 16-ാം തീയതി മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെയുള്ള രാജസ്ഥാന് റോയല്‍സ് ടീമിലെ മൂന്ന് താരങ്ങളേയും മുംബൈയില്‍ നിന്നും
അറസ്റ്റ് ചെയ്തതിന് ശേഷമാണ് വാതുവയ്പ് രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. അതിനിടെ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനെയും വാതുവെയ്പുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്ായി വാതുവയ്പുക്കാര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ശ്രീനിവാസന്റെ മരുമകനുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ ധാരാസിംഗിന്റെ മകന് വിന്ദൂ ധാരാ സിംഗ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് പോലീസ് ശ്രീനിവാസന്റെ മരുമകനെ ചോദ്യം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: