മുംബൈ: ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം വിന്ദു രണ്‍ധാവയ്ക്ക് ഒരുനതനുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തി. ചൊവ്വാഴ്ച അറസ്റ്റിലായ ബോളിവുഡ് താരവും ഗുസ്തി താരവും നടനുമായ ധാരാ സിംഗിന്റെ മകന് വിന്ദൂ രണ്‍ധാവയും ഐപിഎല്ലിലെ ഉന്നതനും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. ഒരു ഐപിഎല്‍ ടീം ഉടമയാണ് ഇയാളെന്നും സൂചനയുണ്ട്. വിന്ധുവിന്റെ ഫോണില്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ നിരവധി തവണ കണ്ടെത്തുകയുണ്ടായി.
ഐപിഎല്‍ സ്പോട്ട് ഫിക്സിംഗില്‍ പങ്കുണെ്ടന്ന കാരണത്താലാണ് വിന്‍ധൂ രണ്‍ധാവയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വാതുവയ്പുകാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനാലാണ് അറസ്റ്റ് എന്ന് പോലീസ് വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിന്റേയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റേയും നായകനായ എം.എസ്.ധോണിയുമായും ഭാര്യ സാക്ഷിയുമായി വിന്ധൂവിന് അടുപ്പമുണ്ടായിരുന്നു. സാക്ഷിയുടെ ഒപ്പമിരുന്നാണ് വിന്‍ധൂ ഐപില്‍ കളികള്‍ കണ്ടിരുന്നത്.
ബോളിവുഡില്‍ നിന്നുള്ളവര്‍ വാതുവയ്പില്‍ ഉള്‍പ്പെട്ടിട്ടുണെ്ടന്ന് നേരത്തേ പോലീസ് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: