ന്യൂദല്‍ഹി: സ്ഥാനമൊഴിഞ്ഞ സിഎജി വിനോദ് റായിക്ക് പകരം ചുമതലയേല്‍ക്കുന്ന ശശികാന്ത് ശര്‍മ്മയുടെ നിയമനം ഭരണഘടനാവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകനും ആം ആത്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്. പ്രതിരോധ സെക്രട്ടറിയാണ് ശശികാന്ത് ശര്‍മ്മ. 2003-10 കാലയളവില്‍ പ്രതിരോധ മന്ത്രാലയത്തില്‍ അക്വിസിഷന്‍ ഡയറക്ടര്‍ ജനറലായിരുന്നു ശര്‍മ്മയെന്നും ഇക്കാലയളവിലാണ് അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി നടന്നിട്ടുള്ളതെന്നും പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. ഈ അഴിമതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുമ്പോഴാണ് ശശികാന്ത് ശര്‍മ്മ സിഎജി ആകുന്നത്. തന്റെ കാലയളവില്‍ ഹെലികോപ്ടര്‍ വാങ്ങിയതില്‍ സത്യസന്ധമായ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശര്‍മ്മക്ക് എങ്ങനെ കഴിയുമെന്നും പ്രശാന്ത് ഭൂഷണ് ചോദിച്ചു.
ഒരു ഉദ്യോഗസ്ഥന് ഇത്രയും നീണ്ടനാള്‍ ഒരേ മന്ത്രാലയത്തില്‍ തുടരുന്നത് അസാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശര്‍മ്മയുടെ നിയമനത്തെ കോടതിയില്‍ചോദ്യം ചെയ്യാന്‍ ആംആത്മി പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്നും ഭൂഷണ് പറഞ്ഞു. പാമോലിന്‍ കേസില്‍ ആരോപണ വിധേയനായ പി.ജെ.തോമസിനെ ചീഫ് വിജിലന്‍സ് കമ്മീഷണറായി നിയമിക്കുന്നത് സുപ്രീംകോടതി തടഞ്ഞ കാര്യവും പ്രശാന്ത് ഭൂഷണ് ഓര്‍മ്മിപ്പിച്ചു. മുന്‍ സിഎജിമാരുടെധീരമായ നിലപാടുകളെ അഭിനന്ദിച്ച പ്രശാന്ത് ഭൂഷണ് ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ സിഎജി പോലുള്ളവരുടെ നിയമനം സുതാര്യമല്ലാതെ നടത്തുന്ന കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കാനും മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: