പാലാ: കിടങ്ങൂര്‍ 43-ാം എസ്എന്‍ഡിപി ശാഖായോഗം മഹാദേവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും ദേവീ-ഗുരുദേവ ക്ഷേത്രങ്ങളുടെ പുനഃപ്രതിഷ്ഠയും 23-ന് നടക്കും. രാവിലെ 11.57-നും 12.12-നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ക്ഷേത്ര തന്ത്രി പാലാ മോഹനന് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് മഹാദേവക്ഷേത്ര പുനഃപ്രതിഷ്ഠ. തുടര്‍ന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംബരാനന്ദ, മോഹനന് തന്ത്രി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗുരുദേവപ്രതിഷ്ഠയും ദേവീപ്രതിഷ്ഠയും നടക്കും. തുടര്‍ന്ന് കലശാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് 7.45-നു നടക്കുന്ന യോഗത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ഷേത്ര സമര്‍പ്പണവും സമ്മേളനോദ്ഘാടനവും നിര്‍വ്വഹിക്കും. മീനച്ചില്‍ യൂണിയന് പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരം അധ്യക്ഷതവഹിക്കും. യൂണിയന് സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. തന്ത്രി പാലാ മോഹനന് തന്ത്രി, സ്ഥപതി സോമനാഥന് വൈക്കത്തുശേരി, ക്ഷേത്ര ശില്പി കൊട്ടാരക്കര അനില്‍കുമാര്‍, വിഗ്രഹ ശില്പികളായ വട്ടച്ചിറ രാഘവന്, ടി.എന്‍. സദാശിവനാചാരി ചെങ്ങന്നൂര്‍, ജ്യോത്സ്യന് ഉണ്ണിക്കൃഷ്ണന് കുറുമുള്ളൂര്‍ എന്നിവരെ ആദരിക്കും. രാത്രി ഒന്‍പതിന് കൊച്ചിന് സില്വര്ബീറ്റ്സിന്റെ ഗാനമേള.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.എന്‍. ശശിധരന് അധ്യക്ഷതവഹിക്കും. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ മുഖ്യ പ്രഭാഷണവും സെക്രട്ടറി സ്വാമി ഋതംബരാനനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും. ശാഖയിലെ മുതിര്‍ന്ന പൗരന്മാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വനും മുന്‍ ഭാരവാഹികളെ ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കലും ആദരിക്കും. വൈകിട്ട് 6.45-ന് മാനസജപലഹരി.
21-നു രാവിലെ 7.15-ന് ഭഗവതിസേവ, ഒന്‍പതിന് അനുഞ്ജാകലശം, വൈകിട്ട് അഞ്ചിന് വാസ്തുബലി, ഏഴരയ്ക്ക് ക്ഷേത്രപരിഗ്രഹം, രാത്രി എട്ടരയ്ക്ക് മുളപൂജ. 22-നു രാവിലെ ഏഴിന് ഗുരുപൂജ, 7.15-ന് ഭഗവതിസേവ, ഏഴരയ്ക്ക് ഗണപതിഹോമം, പത്തിന് താഴികക്കുട പ്രതിഷ്ഠ, കലശാഭിഷേകം, 12-ന് പ്രസാദമൂട്ട്, മൂന്നരയ്ക്ക് ബ്രഹ്മകലശപൂജ എന്നിവയാണ് പ്രധാന ചടങ്ങുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: