കോട്ടയം: ആശുപത്രി നിര്‍മാണത്തിനായി നികത്തിയ ഭൂമിയില്‍ ഫഌറ്റ് നിര്‍മിക്കാന്‍ നീക്കം. ഭൂമിമാഫിയയുടെ ഈ നീക്കത്തില്‍ അധികൃതര്‍ക്ക് മൗനം. മാങ്ങാനം മക്രോണിപ്പടിയ്ക്കു സമീപം, കോട്ടയം പുതുപ്പള്ളി റോഡില്‍ നിന്ന് 50 മീറ്റര്‍ മാറി മാങ്ങാനം-ആനത്താനം റോഡിലാണ് അനധികൃത നിര്‍മാണത്തിന് കളമൊരുങ്ങുന്നത്.
അഞ്ചു വര്‍ഷം മുമ്പാണ് ഇവിടെയുളള പത്തേക്കര്‍ നിലം ആശുപത്രിക്ക് എന്ന പേരില്‍ നികത്തിയത്. അപ്പോളോ ആശുപത്രിയുടെ കേരളത്തിലെ സെന്റര്‍ നിര്മ്മിക്കുന്നിനു വേണ്ടിയാണ് പ്രത്യേക അനുമതി വാങ്ങി സ്വകാര്യവ്യക്തി നിലംനികത്തിയത്.എന്നാല്‍, ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ടു. ഇതിനുശേഷം വെറുതേ കിടന്ന ഭൂമിയാണ് ഇപ്പോള്‍ ഫഌറ്റ് നിര്‍മാണത്തിനായി ഉപയോഗിക്കാന്‍ നീക്കം നടക്കുന്നത്.
ഈ സ്ഥലം ഹൗസ്പ്ലോട്ടുകളാക്കി തിരിച്ചശേഷം ഫഌറ്റ് നിര്‍മിക്കാനാണ് അണിയറ നീക്കം. ഇതിന്റെ ഭാഗമായി വിജയപുരം പഞ്ചായത്തില്‍ നിന്നും ലഭിച്ച പ്രത്യേക അനുമതി അടുത്തിടെ ഭേദഗതി ചെയ്തിരുന്നു. ആശുപത്രി നിര്‍മാണത്തിനായി നികത്തിയതെന്നത് ഗൃഹനിര്മാണത്തിന്നെ പേരിലാക്കി. തുടര്‍ന്നാണ് ഫഌറ്റ് നിര്‍മാണത്തിനുളള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വിവരാവകാശപ്രകാരം ലഭിച്ച രേഖലയില്‍ ഗൃഹനിര്‍മാണത്തിന് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
ജില്ലയില്‍ മറ്റു പല സ്ഥലങ്ങളിലും സമാനമായ രീതിയില്‍, നിലംനികത്തലും അനധികൃത നിര്‍മാണവും വ്യാപകമായി നടക്കുന്നുണ്ട്. അവധിദിവസങ്ങളിലാണ് ഇത്തരത്തില്‍ നികത്തല്‍ വ്യാപകമായി നടക്കുന്നത്. ആശുപത്രി ഉള്‍പ്പെടെ പൊതുജനോപകാരപ്രദമായ പദ്ധതികള്‍ക്കെന്ന പേരില്‍ നികത്തുന്ന ഭൂമി പിന്നീട് ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രീതിയാണ് വ്യാപകമായിരിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട നിയമം പ്രാവര്‍ത്തികമാക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചുപറയുമ്പോഴാണ് ഇത്തരം നടപടികളുണ്ടാകുന്നതാണ് വിരോധാഭാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: