ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അജിത് ചാന്ദിലയുടെ ബന്ധു വീട് റെയ്ഡ് ചെയ്തു. തിങ്കളാഴ്ച്ച നടന്ന റെയ്ഡില്‍ 20 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
അതേസമയം വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് താരങ്ങളുടേയും വാതുവയ്പുകാരുടേയും ശബ്ദ ശകലങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി.
ടെലിഫോണ്‍ സംഭാഷണങ്ങളുമായി ഇവരുടെ ശബ്ദശകലങ്ങളില്‍ സമാനതയുണ്ടോയെന്ന് താരതമ്യം ചെയ്യുന്നതിനാണ് ഈ പരിശോധന. ചാന്ദിലയ്ക്കൊപ്പം ശ്രീശാന്ത്, അന്‍കിത് ചവാന് എന്നിവരേയും ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലില്‍ ചോദ്യം ചെയ്തു വരികയായിരുന്നു.
വാതുവയ്പ്പ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ കോലിളക്കം ശ്രിഷ്ടിക്കുകയും ബിസിസിഐയെ അടിയന്തര യോഗത്തിന് ചേരാന്‍ നിര്ബന്ധിതരാക്കുയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: