ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗ് ദല്‍ഹിയിലെത്തി. കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വൈകിട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗ് ലീ കെച്യാംഗിന് അത്താഴവിരുന്ന് നല്‍കും. ലഡാക്കിലെ ദൗളത് ബെഗ് ഓള്‍ഡിയില്‍ ചൈനീസ് പട്ടാളം നുഴഞ്ഞുകയറിയ ശേഷം പിന്മാറിയതിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക എന്നതിനായിരിക്കും ലീ കെച്യാംഗ് ഊന്നല്‍ നല്‍കുന്നത്.
ലഡാക്കിലെ ദൗളത് ബെഗ് ഓള്‍ഡിയില്‍ ചൈനീസ് പട്ടാളം നടത്തിയ നുഴഞ്ഞുകയറ്റത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലുണ്ടായ ഭിന്നത പരിഹരിക്കുകയാണ് സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം.
പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മപരിപാടികള്‍ കൂടിക്കാഴ്ചകളില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും തലവേദനയുണ്ടാക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അതേസമയം ലീ കെച്യാംഗിന്റെ സന്ദര്‍ശനത്തിനെതിരേ പ്രതിഷേധമുയരാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ജന്തര്‍ മന്ദറില്‍ എബിവിപിയുടെയും സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും പ്രവര്‍ത്തകരും നാഷണലിസ്റ്റ് ഫോറം ഓഫ് ഇന്ത്യാ പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: