ബംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു. 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. 28 മന്ത്രിമാരില്‍ 20 പേര് ക്യാബിനറ്റ് മന്ത്രിമാരാണ്. രാജ്ഭവനിലെ ഗ്ലാസ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര് ഭരദ്വാജ് മന്ത്രിമാര്‍ക്ക് സത്യവാചകം ചല്ലിക്കൊടുത്തു.
224 അംഗ നിയമസഭയില്‍ 33 പേരെ ഉള്‍പ്പെടുത്താമെന്നിരിക്കെ അഞ്ച് സ്ഥാനം ഒഴിച്ചിട്ടാണ് 28 പേര് അധികാരമേറ്റത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാരില്‍ രണ്ടു പേര് മലയാളികളാണ്. സര്‍വജ്ഞ നഗറില്‍നിന്ന് ജയിച്ച മുന്‍ മന്ത്രി കെ.ജെ. ജോര്‍ജും മംഗലാപുരത്ത് നിന്ന് വിജയിച്ച യുടി ഖാദറും.
അഴിമതി ആരോപണം നേരിടുന്നവരെ മന്ത്രിമാരാക്കാതിരിക്കാന് സിദ്ധരാമയ്യക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. 13-നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്താണ് മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: