ജയ്പൂര്‍: പാക്കിസ്ഥാന് ചാരസംഘടന ഐഎസ്ഐയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥന് അറസ്റ്റില്‍. ആര്‍മി സപ്ലൈ കോറിലെ യുഡി ക്ലര്‍ക്ക് ബി.കെ. സിന്‍ഹ (43) ആണ് അറസ്റ്റിലായത്. കാഠ്മണ്ഡുവില്‍ വച്ചാണ് ഇയാള്‍ ഐ.എസ്.ഐയുടെ ഏജന്റിന് വിവരം കൈമാറിയിരുന്നതെന്ന് എ.ഡി.ജി.പി ദല്‍പത് സിംഗ് ഡിങ്കാര്‍ അറിയിച്ചു.
ജയ്പുരിലെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡില്‍ നിന്നുമാണ് സിന്‍ഹയെ പിടികൂടിയത്. 2010-2011 കാലയളവില്‍ സിലിഗുരിയില്‍ ജോലി ചെയ്യവേ കരസേനയൂടെ മുന്‍ ഓഫീസര്‍ വഴിയാണ് ഇയാള്‍ കാഠ്മണ്ഡുവിലെ ഐ.എസ്.ഐ ഏജന്റിനെ പരിജയപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം നാല് പ്രാവശ്യം ഇയാള്‍ കാഠ്മണ്ഡുവില്‍ വച്ച് ഐ.എസ്.ഐയുടെ ഏജന്റുമായി കൂടിക്കാഴ്ച നടത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി ഡിങ്കാര്‍ അറിയിച്ചു. കരസേനയുടെ യാത്ര സംബന്ധിച്ച വിവരങ്ങളാണ് ഇയാള്‍ കൈമാറിയിരുന്നത്. 2011ലാണ് ഇയാള്‍ ജയ്പൂരിലേക്ക് സ്ഥലം മാറിവന്നത്.
വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് സിന്‍ഹയുടെ അക്കൗണ്ടിലേക്ക് സമയാസമയങ്ങളില്‍ പണം എത്തിയിരുന്നു. ഇത് എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. 1995ലാണ് സിന്‍ഹ ഇന്ത്യന്‍ ആര്‍മിയില്‍ ലോവര്‍ ഡിവഷന് ക്ലര്‍ക്കായി ചേരുന്നത്. ഇയാള്‍ ആര്‍മിയിലെ സാധാരണ ഉദ്യോഗസ്ഥനായതിനാല്‍ പോലീസായിരിക്കും കേസെടുത്ത് അന്വേഷണം നടത്തുകയെന്ന് പ്രതിരോധ വക്താവ് ഗോസ്വാമി അറിയിച്ചു.
കേസന്വേഷണത്തിന് പോലീസിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: