ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യങ്ങളാകുമെന്ന് ലോകബാങ്ക്. നിക്ഷേപ വളര്‍ച്ച 38 ശതമാനം വര്‍ധിച്ച് ലോകത്തിന്റെ ഉത്പാദന നിക്ഷേപത്തിന്റെ പകുതിയോളം ഇരുവരും ചേര്‍ന്നായിരിക്കും നടത്തുകയെന്നും ലോക ബാങ്ക് വ്യക്തമാക്കി.
2030ല്‍ ചൈന മറ്റ് വികസ്വരരാജ്യങ്ങളെക്കാള് വളരെ മുന്നിലെത്തുമെന്നാണ് കരുതപ്പെടുന്നത്. 2010ലെ ഡോളര്‍ വിനിമയ നിരക്ക് വച്ച് നോക്കിയാല്‍ 9 ലക്ഷംകോടി ഡോളറിന്റെ വളര്‍ച്ചയായിരിക്കും ഇത്. ഇന്ത്യയാകട്ടെ 1.7 ലക്ഷം കോടി ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ടാകും. 2020ല്‍ തന്നെ ഇരുവരും ജപ്പാനെയും അമേരിക്കയെയും കവച്ചുവയ്ക്കുമെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട്.2030ല്‍ ചൈന ആഗോള നിക്ഷേപത്തിന്റെ 30 ശതമാനവും കയ്യടക്കും.
ഇതില്‍ 13 ശതമാനം ബ്രസീല്‍, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങള്‍ പങ്കിടും. ഇരുരാജ്യങ്ങളും ചേര്‍ന്ന് ആഗോളനിക്ഷേപത്തിന്റെ 38 ശതമാനവും കയ്യടക്കുമെന്ന് ലോക ബാങ്കിന്റെ ഗ്ലോബല്‍ ഡെവലപ്മെന്റ് ഹൊറൈസണ്‍സ് റിപ്പോര്‍ട്ടിലാണിത്. മാത്രമല്ല ആഗോള കരുതല്‍ നിക്ഷേപ മേഖലകളില്‍ വികസ്വര രാജ്യങ്ങള്‍ മേല്‍ക്കൈ നേടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2030 ഓടെ ആഗോള മൂലധന ശേഖരണത്തിന്റെ ഭൂരിഭാഗവും കിഴക്കന്‍ ഏഷ്യയും ലാറ്റിന്‍ അമേരിക്കയും കയ്യടക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് നിക്ഷേപം, കരുതല്‍, മൂലധനപ്രവാഹം എന്നിവയുടെ ക്രമത്തെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: