ചെന്നൈ: ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപക റെയിഡ്. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ആറു പേര് അറസ്റ്റിലായി. തമിഴ്നാട് സിബിസിഐഡി ഇന്നലെയും ഇന്നുമായി നടത്തിയ റെയിഡിലാണ് ഇവര്‍ അറസ്റ്റിലായത്.
വാതുവയ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ദല്‍ഹി പോലീസ് അറിയിച്ചിരുന്നു. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാതുവെയ്പ്പു സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജസ്ഥാന് റോയല്‍സ് താരങ്ങളായ മലയാളിതാരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് രാജ്യവ്യാപകമായി ഒത്തുകളിക്കെതിരേ നടപടി ആരംഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വാതുവയ്പുകാര്‍ ഉണ്ടെന്ന് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്.
മഹാരാഷ്ട്ര, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: