ന്യുദല്‍ഹി: ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ആക്ഷേപകരമായ കമന്റ് പോസ്റ്റ് ചെയ്യുന്നവരെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഉന്നത പോലീസ് ഉദ്യോസ്ഥരോട് ആലോചിക്കാതെ ഐറ്റി ആക്റ്റിലെ 66 എ പ്രകാരം അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഐറ്റി ആക്റ്റ് 66 എ പ്രകാരം മൂന്നു വര്‍ഷം തടവും പിഴയുമാണ് പ്രതിക്ക് ലഭിക്കുക. കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെയും മുന്‍മുഖ്യമന്ത്രി റോയയ്യക്കെതിരെയും ഫെയ്സ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തതിന് ആന്ധ്രയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ജയ വിന്ദ്യാലയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി.
ജസ്റ്റീസുമാരായ ബി.എസ്. ചൗഹാനും ദീപക് മിശ്രയുമാണ് ഫെയ്സ്ബുക്ക് കമന്റിംഗുമായി ബന്ധപ്പെട്ട നിരീക്ഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: