ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റം തെളിഞ്ഞാല്‍ താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന് പറഞ്ഞു. വാതുവെപ്പില്‍ കളിക്കാരുടെ പങ്കാളിത്തം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒത്തുകളിയില്‍ കൂടുതല്‍ കളിക്കാര്‍ ഉള്‍പ്പെട്ടതായി അറിവില്ല. ഇന്ത്യയ്ക്കു വേണ്ടി കളിച്ച ഒരാള്‍ ഒത്തു കളിയില്‍ ഉള്‍പ്പെട്ടത് തികച്ചും നിരാശാജനകമാണ്. വാതുവെപ്പ് വെച്ചുപൊറുപ്പിക്കില്ല. വാതുവെപ്പിനെക്കുറിച്ച് ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കും. ഐപിഎല്‍ മത്സരങ്ങള്‍ തുടരുമെന്നും ശ്രീനിവാസന് പ്രതികരിച്ചു.
ശ്രീശാന്തിനെ കുടക്കിയത് ധോണിയും ഹര്ഭജന് സിംഗുമാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും ശ്രീനിവാസന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: