ഗുവാഹത്തി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക ആസാം സെക്രട്ടറിയേറ്റില്‍ സമര്‍പ്പിച്ചു. ആസാമില്‍നിന്നും തുടര്‍ച്ചയായി അഞ്ചാം തവണയാണ് മന്‍മോഹന്‍സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
നിയമസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ ജി.പി. ദാസിന് മുമ്പാകെയാണ് പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്. മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഭുബനേശ്വര്‍ കാലിറ്റ, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. ജൂണ്‍ 14 നാണ് പ്രധാനമന്ത്രിയുടെ രാജ്യസഭാ സീറ്റിന്റെ കാലാവധി അവസാനിക്കുന്നത്. ഈ മാസം 30 നാണ് ആസാമില്‍ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം പ്രധാനമന്ത്രിക്കെതിരായി നിരവധി പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി. തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലിരുന്ന മന്മോഹന് ആസാമിനുവേണ്ടി യാതൊരു വികസനപ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നായിരുന്നു ആരോപണം.
വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ഇരമ്പിയത്. പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും പോലീസ് തടഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്നാണ് പ്രധാനമന്ത്രി റിപ്പോര്‍ട്ടര്‍മാരെ കാണാന്‍ സമ്മതം മൂൡയത്. അഞ്ചാംതവണയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനായതില്‍ മന്മോഹന് ആസാം ജനതയോട് നന്ദി പ്രകാശിപ്പിച്ചു.
ആസാം വളരെ വലിയ സേവനമാണ് തനിക്ക് നല്‍കിയിട്ടുള്ളത്. അതിനാല്‍ താന്‍ നന്ദിയുള്ളവനായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 21 വര്‍ഷമായി ആസാമില്‍നിന്നുള്ള എംപിയാണ് മന്‍മോഹന്‍സിംഗ്.
വളരെയേറെ വികസനപ്രവര്‍ത്തനങ്ങള്‍ ആസാമിനുവേണ്ടി നടത്തിയിട്ടുണ്ട്. അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ദാരിദ്ര്യവും രോഗങ്ങളും സംസ്ഥാനത്തുനിന്നും തുടച്ചുനീക്കുമെനനും അദ്ദേഹം പറഞ്ഞു. ദിസ്പൂരിലെത്തി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനുശേഷം പ്രധാനമന്ത്രി ഉടന്‍തന്നെ ദല്‍ഹിക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: