ചെന്നൈ: കൂടംങ്കുളം ആണവനിലയം കമ്മീഷന് ചെയ്യുന്നത് ന്യൂക്ലിയര്‍ പവര്‍ കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐഎല്‍) മാറ്റിവച്ചു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനാണ് ഇത്. ഈ മാസം കമ്മീഷന് ചെയ്യാനിരുന്ന 1000 മെഗാവാട്ടിന്റെ ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനമാണ് മാറ്റിവച്ചിരിക്കുന്നത്.
ആദ്യയൂണിറ്റിന്റെ ബാഹ്യനിര്മാണ പ്രവര്‍ത്തനങ്ങള്‍ 99.67 ശതമാനം പൂര്‍ത്തിയാക്കിയതായി എന്‍പിസിഐഎല്‍ വെബ്സൈറ്റില്‍ പറയുന്നു. അടുത്തമാസം മാസം കമ്മീഷന് ചെയ്യാനാണ് ഇപ്പോള്‍ പദ്ധതി ഇട്ടിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ കമ്മീഷന് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രാദേശിക എതിര്‍പ്പുകളെ തുടര്‍ന്ന് കമ്മീഷന് നീണ്ടു പോവുകയായിരുന്നു.
ആണവനിലയം കമ്മീഷന് ചെയ്യുന്നതിനെതിരെ സൂപ്രീംകോടതിയില്‍ സമര്പ്പിച്ചരുന്ന ഹര്‍ജി മേയ് ആറിനു തള്ളിയിരുന്നു. സുരക്ഷയും പരിസ്ഥിതിപ്രശ്നങ്ങളും മുന്‍നിര്‍ത്തി പാലിക്കേണ്ട 15 മാനദണ്ഡങ്ങളാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കൂടാതെ നിലയത്തിന്റെ സുരക്ഷ, പരിസ്ഥിതിആഘാതം, നിലയത്തിലെ ഉപകരണങ്ങളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
റഷ്യയുടെ സഹകരണത്തോടെ തമിഴ്നാട്ടില്‍ തിരുന്നല്‍വേലി ജില്ലയിലെ കൂടംങ്കുളത്ത് 1000 മെഗാവാട്ടിന്റെ രണ്ടു ആണവനിലയങ്ങളാണ് എന്‍പിസിഐഎല്‍ നിര്‍മിക്കുന്നത്. ആണവനിലയത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ശക്തമായ ജനരോഷത്തെ മറികടന്നു നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി എന്‍പിസിഐഎല്‍ മുന്നോട്ടു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: