ന്യൂദല്‍ഹി: ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ നൂപുര്‍ തല്‍വാറും രാജേഷ് തല്‍വാറും നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ കോടതിയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
കേസില്‍ ഉള്‍പ്പെടാത്ത 14 സാക്ഷികളെ കൂടി വിസ്തരിക്കണെന്നു നേരത്തേ തന്‍വര്‍ സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിയുടെ ആവശ്യം പ്രത്യേക കോടതി തള്ളുകയായിരുന്നു. 2008 മേയിലാണ് ആരുഷിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പിതാവ് രാജേഷ് തല്‍വാറും മാതാവ് നൂപുര്‍ തല്‍വാറും കുറ്റക്കാരെന്നു സിബിഐ കണ്ടെത്തി.
കേസില്‍ മൂന്നാമതൊരാള്‍ക്ക് പങ്കില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആരുഷിയുടെ കൊലപാതകത്തില്‍ ആദ്യം സംശയിച്ചത് വീട്ടുജോലിക്കാരനായിരുന്ന ഹേംരാജിനെ ആയിരുന്നെങ്കിലും അയാളുടെ മൃതദേഹം വീടുനു മുകളിലെ ടെറസില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആരുഷിയുടെ അച്ഛനും അമ്മയുമാണ് കൊലനടത്തിയതെന്ന നിഗമനത്തില്‍ സി.ബി.ഐ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: