ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് എസ്. സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരു ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജ് സത്യവാചകം ചൊല്ലി കൊടുത്തു.
സംസ്ഥാനത്തിന്റെ 22-മത്തെയും കുറുമ്പ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെയും മുഖ്യമന്ത്രിയാണു സിദ്ധരാമയ്യ. കേന്ദ്രമന്ത്രിമാരായ മല്ലികാര്‍ജുന ഖാര്‍ഗെ, എം. വീരപ്പമൊയ്ലി, മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ. പിസിസി അധ്യക്ഷന്‍ ജെ. പരമേശ്വര, കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദനന് മിസ്ത്രി അടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്. മേയ് 10 നാണ് മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് സിദ്ധരാമയ്യയെ തിരഞ്ഞെടുത്തത്. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ മറ്റു മന്ത്രിമാര്‍ ആരെല്ലാം എന്ന് തീരുമാനിക്കൂ. അതിനായി താനും സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വരയും ന്യൂദല്ഹിയിലേയ്ക്കു പോകുമെന്ന് സിദ്ധരാമയ്യ അറിയിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച് വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും അതിനായി എല്ലാ സമുദായ സംഘടനകളും സഹകരിക്കണമെന്നും സിദ്ധരാമയ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: